കോലിയോ രോഹിത്തോ അല്ല, ഇര്‍ഫാന്‍ പത്താനെ ഐപിഎല്‍ കമന്‍ററിയില്‍ നിന്ന് പുറത്തക്കാന്‍ കാരണം ഹാര്‍ദ്ദിക് പാണ്ഡ്യ

Published : Aug 16, 2025, 02:03 PM IST
Irfan Pathan

Synopsis

14 മത്സരങ്ങളിലും മോശം പ്രകടനം നടത്തിയാലും ഏഴ് മത്സരങ്ങളിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് വിമര്‍ശിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് പക്ഷപാതപരമാകുകയെന്നും പത്താന്‍ ചോദിച്ചു.

ബറോഡ: ഇന്ത്യൻ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെന്നതിന്‍റെ പേരില്‍ ഐപിഎൽ കമന്‍ററി പാനലില്‍ നിന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഓസ്ട്രേലിയന്‍ പരമ്പരക്കിടെ ഇന്ത്യൻ ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും വിമര്‍ശിച്ചതിനാണ് പത്താനെ ഐപിഎല്ലിന് മുമ്പ് കമന്‍ററി പാനലില്‍ നിന്ന് ഒഴിവാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരുമല്ല തന്നെ പുറത്താക്കിയതിന് പിന്നിലെന്ന് തുറന്നു പറയുകയാണ് ഇര്‍ഫാന്‍ പത്താനിപ്പോൾ.

മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ചതിനാണ് തന്നെ ഐപിഎല്‍ കമന്‍ററി പാനലില്‍ നിന്ന് പുറത്താക്കിയതെന്ന് ഇര്‍ഫാന്‍ പത്താന്‍ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 14 മത്സരങ്ങളിലും മോശം പ്രകടനം നടത്തിയാലും ഏഴ് മത്സരങ്ങളിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് പക്ഷപാതപരമാകുകയെന്നും പത്താന്‍ ചോദിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ബറോഡയില്‍ നിന്നുള്ള താരമെന്ന നിലയ്ക്ക് ഹാര്‍ദ്ദിക്കിനെയും മറ്റ് യുവതാരങ്ങളെയും താനും സഹോദരന്‍ യൂസഫ് പത്താനും എക്കാലത്തും പിന്തുണച്ചിട്ടേയുള്ളൂവെന്നും പത്താന്‍ പറഞ്ഞു.

ദീപക് ഹൂഡയായാലും ക്രുനാല്‍ പാണ്ഡ്യയായാലും ഹാര്‍ദ്ദിക് പാണ്ഡ്യയായാലും ഞങ്ങള്‍ ഇവരെയൊക്കെ പിന്തുണച്ചിട്ടേയുള്ളു. 2012ല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഐപിഎല്‍ ലേലലത്തില്‍ ടീമിലെടുക്കണമെന്ന് ഹൈദരാബാദ് മെന്‍ററായിരുന്ന വിവിഎസ് ലക്ഷ്മണോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളയാളാണ് ഞാന്‍. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിലുള്ള സങ്കടം ഇപ്പോഴും ലക്ഷ്മൺ പറയാറുണ്ട്. അന്ന് ഹാര്‍ദ്ദിക്കിനെ എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ ഹൈദരാബാദിന്‍റെ താരമാകുമായിരുന്നു അവൻ. 

2024ലെ ഐപിഎല്‍ താരലേലത്തില്‍ മുംബൈ നായകനായി തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ എല്ലാ മത്സരങ്ങളിലും കാണികള്‍ കൂവിയപ്പോള്‍ പിന്തുണച്ചയാളാണ് ഞാന്‍. വിമര്‍ശനങ്ങള്‍ എല്ലാ താരങ്ങളുടെയും കരിയറിന്‍റെ ഭാഗമാണ്. അത് സച്ചിനായാലും ഗവാസ്കാറായാലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനെയൊന്നും അവര്‍ വ്യക്തിപരമായി എടുത്തിട്ടില്ല. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു അതിര്‍വരമ്പ് വെക്കുന്നയാളുമാണ് താനെന്നും പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ടോസിന് ഇറങ്ങുക മാത്രമല്ല ക്യാപ്റ്റന്റെ ജോലി'; സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം
'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍