ദുലീപ് ട്രോഫി ഫൈനല്‍: ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍

Published : Sep 07, 2026, 07:21 PM IST
Ishan Kishan

Synopsis

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടി.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടി എല്ലാവരും പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ പ്രതിരോധത്തിലാക്കി. 163 ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്.

334 പന്തുകളില്‍ നിന്ന് 270 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്റെ ഇന്നിംഗ്‌സില്‍ 30 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് അവശത അനുഭവിച്ച താരം 250 റണ്‍സ് പിന്നിട്ടപ്പോള്‍ താല്‍ക്കാലികമായി ക്രീസ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവില്‍ ത്രിപുരാന വിജയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് കിഷന്‍ പുറത്തായത്. അഞ്ചാം വിക്കറ്റില്‍ കുമാര്‍ കുഷാഗ്രയുമായി ചേര്‍ന്ന് 230 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിഷന്‍ പടുത്തുയര്‍ത്തിയത്.

കിഷന് മികച്ച പിന്തുണ നല്‍കിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷാഗ്ര 132 പന്തുകളില്‍ നിന്ന് 101 റണ്‍സ് നേടി. 8 ഫോറുകളും 5 സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സൗത്ത് സോണ്‍ ബൗളര്‍മാരുടെ സമ്മര്‍ദ്ദത്തെ ഫലപ്രദമായി പ്രതിരോധിച്ച ഈ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. വിജയ്‌യുടെ പന്തില്‍ ചാമ മിലിന്ദിന് ക്യാച്ച് നല്‍കിയാണ് കുഷാഗ്ര പുറത്തായത്. പ്രധാന ബാറ്റര്‍മാര്‍ പുറത്തായ ശേഷവും ഈസ്റ്റ് സോണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അന്‍കുല്‍ റോയ് (45), മുഹമ്മദ് ഖുറൈഷി (40), മുഹമ്മദ് ഷമി (28) എന്നിവരുടെ പ്രകടനമാണ് ടീം സ്‌കോര്‍ 700 കടത്താന്‍ സഹായിച്ചത്.

രണ്ടാം ദിനം സൗത്ത് സോണ്‍ ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണമായിരുന്നു. ഫ്‌ലാറ്റ് പിച്ചില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് തിളങ്ങാനായില്ല. താരം 25 ഓവറില്‍ 140 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടിയില്ല. സ്പിന്നര്‍മാരാണ് കൂടുതല്‍ ഓവറുകള്‍ എറിഞ്ഞത്. സൗത്ത് സോണിനായി ത്രിപുരാന വിജയ് 42 ഓവറില്‍ 180 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാല്‍ 2 വിക്കറ്റും ചാമ മിലിന്ദ് 2 വിക്കറ്റും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും നേടി. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്ത് വലിയ ക്ഷീണത്തിലായ സൗത്ത് സോണിന് ഇനി കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്ലിനെ ആവേശലഹരിയിലാക്കി ആരാധകര്‍ക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍
കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്: സഫയറിന് തുടര്‍ച്ചയായ മൂന്നാം ജയം, ആംബറിനും വിജയം