ഇംഗ്ലണ്ടിനായി സെഞ്ചുറിയുമായി ഒറ്റക്ക് പൊരുതി ജേക്കബ് ബെഥേൽ, സിഡ്നി ടെസ്റ്റിലും ജയമുറപ്പിച്ച് ഓസീസ്

Published : Jan 07, 2026, 01:39 PM IST
Jacob Bethell

Synopsis

ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നാള അവസാന ദിനം തോല്‍വി ഒഴിവാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയമുറപ്പിച്ച് ഓസ്ട്രേലിയ. 183 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്. 142 റണ്‍സോടെ ജേക്കബ് ബെഥേലും റണ്ണൊന്നുമെടുക്കാതെ മാത്യു പോട്ടും ക്രീസില്‍. ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നാള അവസാന ദിനം തോല്‍വി ഒഴിവാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. 219-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി തകര്‍ന്നടിഞ്ഞത്.

183 റണ്‍സിന്‍റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ സാക് ക്രോളിയെ(1) നഷ്ടമായിരുന്നു. എന്നാല്‍ ബെഥേലും ബെന്‍ ഡക്കറ്റും(42) ചേര്‍ന്ന് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. ഡക്കറ്റ് പുറത്തായതിന് പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ജോ റൂട്ടും(6) ബോളണ്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയെങ്കിലും ഹാരി ബ്രൂക്കും ബെഥേലും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.

ഇരവരും ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബ്യൂ വെബ്സ്റ്റര്‍ ഹാരി ബ്രൂക്കിനെ(42) വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്. പിന്നീട് ക്രീസിലെത്തിയ വില്‍ ജാക്സ്(0) കൂറ്റനടിക്ക് ശ്രമിച്ച് അതേ ഓവറില്‍ മടങ്ങി. ജാമി സ്മിത്തും ബെഥേലും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയെങ്കിലും സ്മിത്ത്(26) റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു. സ്മിത്തിന് പിന്നാസെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ(1) വെബ്സറ്ററുടെ പന്തില്‍ സ്ലിപ്പില്‍ സ്മിത്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി.

ബ്രെയ്ഡന്‍ കാര്‍സ്(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്കോട് ബോളണ്ട് മടക്കി. ഓസീസിനായി ബ്യൂ വെബ്‌സ്റ്റര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റും വീഴ്ത്തി. നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 567 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 138 റണ്‍സടിച്ചപ്പോള്‍ ബ്യൂ വെബ്സ്റ്റര്‍ 71 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങും ബ്രെയ്ഡന്‍ കാര്‍സും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലോ ഹാരി ബ്രൂക്കോ അല്ല, ടെസ്റ്റിലെ അടുത്ത ചാമ്പ്യൻ ബാറ്ററെ തെരഞ്ഞെടുത്ത് ഓസീസ് ഇതിഹാസം, വിയോജിച്ച് മൈക്കല്‍ വോണ്‍
'നിങ്ങൾ മുംബൈയുടെയോ ഡല്‍ഹിയുടേയോ താരല്ലെങ്കില്‍ ഇന്ത്യൻ ടീമില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാവും', റുതുരാജിനോട് ഉത്തപ്പ