അര്‍ധസെഞ്ചുറിയുമായി ജോഷിത, കട്ട സപ്പോര്‍ട്ടുമായി മിന്നുമണി, ഓസ്ട്രേലിയ എക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Published : Aug 22, 2025, 10:01 AM IST
Joshitha VJ

Synopsis

രാഘ്‌വി ബിസ്തിന്‍റെയും മലയാളി താരം ജോഷിതയുടെയും അർധസെഞ്ചുറികളും, മിന്നുമണി, ടിറ്റാസ് സാധു എന്നിവരുടെ പോരാട്ടവുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ബ്രിസ്ബേന്‍: ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യൻ വനിതകള്‍ക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകള്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 299 റണ്‍സിന് ഓള്‍ ഔട്ടായി. വാലറ്റത്ത് അര്‍ധസെഞ്ചുറിയുമായി പൊരുതിയ മലയാളി താരം ജോഷിതയുടെയും മിന്നുമണിയുടെയും ടിറ്റാസ് സാധുവിന്‍റെയും പോരാട്ടവീര്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഷഫാലി വര്‍മ(35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും നന്ദിനി കശ്യപ്(0), ധാര ഗുജ്ജാര്‍(0), തേജാല്‍ ഹസാബ്നിസ്(9) എന്നിവര്‍ മടങ്ങുമ്പോള്‍ ഇന്ത്യ 44-4 എന്ന സ്കോറില്‍ ബാറ്റിംഗ് തകര്‍ച്ചയിലായിരുന്നു. പിന്നീട് തനുശ്രീ സര്‍ക്കാർ(13), ക്യാപ്റ്റൻ രാധാ യാദവ്(33) എന്നിവരെ കൂട്ടുപിടിച്ച് രാഘ്‌വി ബിസ്ത്(93) ഇന്ത്യയെ 100 കടത്തി. രാധാ യാദവ് പുറത്താവുമ്പോൾ ഇന്ത്യൻ സ്കോര്‍ 133ൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. പിന്നീട് മലയാളി താരം മിന്നുമണിയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന രാഘ്‌വി ബിസ്ത് ഇന്ത്യയെ 200 കടത്തി. 89 പന്തുകള്‍ നേരിട്ട മിന്നുമണി നാലു ബൗണ്ടറികള്‍ പറത്തി 28 റണ്‍സെടുത്തു. രാഘ്‌വി ബിസ്തിനൊപ്പം 75 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും മിന്നുമണി പങ്കാളിയായി.

സ്കോര്‍ 211ല്‍ നില്‍ക്കെ രാഘ്‌വി ബിസ്ത് പുറത്തായി. പിന്നാലെ മിന്നുമണിയും വീണു. ഇതിനുശേഷമായിരുന്നു ടിറ്റാസ് സാധുവിനെ(23) കൂട്ടുപിടിച്ച് ജോഷിത പോരാട്ടം ഏറ്റെടുത്തത്. 72 പന്തില്‍ ഏഴ് ബൗണ്ടറി അടക്കം 51 റണ്‍സടിച്ച ജോഷിത-ടിറ്റാസ് സാധു സഖ്യം ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സെടുത്തു. 23 റണ്‍സെടുത്ത സാധു പുറത്തായതിന് പിന്നാലെ ജോഷിതയെ വീഴ്ത്തി ഓസീസ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കായി മൈറ്റ്‌‌ലാന്‍ ബ്രൗണും പ്രസ്റ്റ്‌വിഡ്ജും മൂന്ന് വിക്കറ്റ് വീഴത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയല്ല, പാകിസ്ഥാനെതിരേയും സഞ്ജു തന്നെ ഓപ്പണ്‍ ചെയ്യും'; സൂചന നല്‍കി സൂര്യകുമാര്‍ യാദവ്
സഞ്ജു മൂന്ന് സിക്‌സടിച്ച് തുടങ്ങി, പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞു; നമീബിയക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം