ഒരു സെഷന്‍ കൂടി അതിജീവിക്കണം! ജമ്മുവിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം! സല്‍മാന്‍-അസര്‍ സഖ്യം ക്രീസില്‍

Published : Feb 12, 2025, 02:39 PM IST
ഒരു സെഷന്‍ കൂടി അതിജീവിക്കണം! ജമ്മുവിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം! സല്‍മാന്‍-അസര്‍ സഖ്യം ക്രീസില്‍

Synopsis

സച്ചിന്‍ ബേബി - സക്‌സേന സഖ്യം 14 ഓവറുകളാണ് ബാറ്റ് ചെയ്തത്. ഇരുവരും ചെറുത്തുനില്‍ക്കുമെന്ന് തോന്നിക്കെ സച്ചിനെ 75-ാം ഓവറില്‍ ലോത്ര മടക്കി.

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213  എന്ന നിലയിലാണ് കേരളം. സല്‍മാന്‍ നിസാര്‍ (14), മുഹമ്മദ് അസറുദ്ദീന്‍ (20) എന്നിവരാണ് ക്രീസില്‍.  ഒരു സെഷന്‍ കൂടി കേരളത്തിന് അതിജീവിക്കേണ്ടതുണ്്. നാല് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 183 റണ്‍സ് പിറകിലാണ് കേരളം. ജമ്മു തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) സെഞ്ചുറിയാണ് ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി.  സമനില പിടിക്കാനാണ് കേരളം ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് അക്ഷയ് കനത്ത പ്രതിരോധം തീര്‍ത്തപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ (36) സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സുള്ളപ്പോള്‍ കൂട്ടുകെട്ട് പൊളിഞ്ഞു. രോഹനെ യുധ്വീര്‍ സിംഗ് പുറത്താക്കി. മൂന്നാമതായി ക്രീസിലെത്തിയ ഷോണ്‍ റോജര്‍ക്ക് അധികദൂരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ആറ് റണ്‍സെടുത്ത ഷോണിനേയും യുധ്വീര്‍ മടക്കുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ ബേബി (162 പന്തില്‍ 48), അക്ഷയ് ചന്ദ്രന്‍ (183 പന്തില്‍ 48) എന്നിവര്‍ ഏറെ സമയം ക്രീസില്‍ ചെലവഴിച്ചു. 43 ഓവറുകളോളം ഇരുവരും ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ സഹില്‍ ലോത്ര ബ്രേക്ക് ത്രൂമായെത്തി. പിന്നീട് ജലജ് സക്‌സേന (48 പന്തില്‍ 18) അല്‍പനേരം ക്രീസില്‍ നിന്നു. 

സച്ചിന്‍ ബേബി - സക്‌സേന സഖ്യം 14 ഓവറുകളാണ് ബാറ്റ് ചെയ്തത്. ഇരുവരും ചെറുത്തുനില്‍ക്കുമെന്ന് തോന്നിക്കെ സച്ചിനെ 75-ാം ഓവറില്‍ ലോത്ര മടക്കി. ആബിദ് മുഷ്താഖ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ സക്‌സേനയും വീണു. ആദിത്യ സര്‍വാതെയ്ക്കാവട്ടെ (8) പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. ഇനി ആദ്യ ഇന്നിംഗ്‌സിലെ ഹീറോ സല്‍മാന്‍ നിസാറിണ് കേരളത്തിന്റെ പ്രതീക്ഷ. കൂടെ അസറുദ്ദീനും. 

അഫ്ഗാനും മുംബൈ ഇന്ത്യന്‍സിനും തിരിച്ചടി! യുവ സ്പിന്നര്‍ക്ക് ചാംപ്യന്‍സ് ട്രോഫിയും ഐപിഎല്ലും നഷ്ടമാകും

നാലാം ദിനം ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലായിരുന്നു ജമ്മു. വധാവന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. എന്‍ പി ബേസിലിന്റെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച്. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് 146 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വധാവന്‍ മടങ്ങുന്നത്. വൈകാതെ ദോഗ്ര സെഞ്ചുറി പൂര്‍ത്തിയാക്കി. 232 പന്തുകള്‍ നേരിട്ട താരം 132 റണ്‍സുമായിട്ടാണ്് മടങ്ങിയത്. ഇതില്‍ രണ്ട് സിക്സും 13 ഫോറും ഉള്‍പ്പെടും. ആദിത്യ സര്‍വാതെയ്ക്കായിരുന്നു വിക്കറ്റ്. ലഞ്ചിന് തൊട്ടുമുമ്പ് നാസിര്‍ മുസാഫറിന്റെ (28) വിക്കറ്റും ജമ്മുവിന് നഷ്ടമായി. പിന്നീട് ലോത്രയും ആബിദ് മുഷ്താഖും (13), യുധ്വീര്‍ സിംഗും (27) ചേര്‍ന്ന് ലീഡ് 400ന് അടുത്തെത്തിച്ചു. 

മോശം തുടക്കമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. 39 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭം ഖജൂരിയയെ (2) ആദ്യം നിധീഷ് എം ഡി പുറത്താക്കി. പിന്നാലെ യാവര്‍ ഹസ്സനും (16) നിധീഷിന്റെ പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ രണ്ടിന് 39 എന്ന നിലയിലായി അവര്‍. പിന്നീട് വിവ്രാന്ത് ശര്‍മ (37)  ദോഗ്ര സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. വിവ്രാന്തിനെ പുറത്താക്കി ബേസിന്‍ എന്‍ പി ഒരിക്കല്‍കൂടി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ദോഗ്ര - കനയ്യ സഖ്യം ക്രീസില്‍ ഉറച്ച് കാര്യങ്ങള്‍ ജമ്മുവിന്റ നിയന്ത്രണത്തിലാക്കുകയായിരുന്നു.  

ഒന്നാം ഇന്നിംഗ്സില്‍ ജമ്മുവിന്റെ 280 റണ്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ (പുറത്താവാതെ 112) സെഞ്ചുറിയാണ് കേരളത്തിന് ഒരു റണ്‍ ലീഡ് സമ്മാനിച്ചത്. ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് - സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ നിധീഷും (30) എന്‍ പി ബേസും (0) പുറത്തായെങ്കിലും ബേസില്‍ തമ്പിയെ (15) കൂട്ടുപിടിച്ച്) സല്‍മാന്‍, കേരളത്തെ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നയിച്ചു. ജമ്മുവിന് വേണ്ടി അകിബ് അലി ദര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. നേരത്തെ വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 

പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ നസീറും (14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റ് നേടിയിരുന്നു.

PREV
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്