Latest Videos

സയിദ് മുഷ്താഖ് അലി: കേരളത്തിന് മുന്നില്‍ ദില്ലിയുടെ കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published Jan 15, 2021, 1:49 PM IST
Highlights

കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വെറ്റന്‍ താരം 46 വിട്ടുകൊടുത്തു. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ദില്ലിക്കെതിരെ കേരളത്തിന് 213 റണ്‍സ് വിജയക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദില്ലിക്ക് ശിഖര്‍ ധവാന്റെ (77) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ മാത്രമാണ് ദില്ലിക്ക് നഷ്ടമായത്. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വെറ്റന്‍ താരം 46 വിട്ടുകൊടുത്തു. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

48 പന്തില്‍ മൂന്ന് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ധവാന്‍ 77 റണ്‍സ് നേടിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും റണ്‍റേറ്റ് കൂട്ടിയത് ധവാന്റെ ഇന്നിങ്‌സാണ്. അവസാനങ്ങളില്‍ ലളിത് യാദവ് (25 പന്തില്‍  52) കത്തിക്കയറിയപ്പോള്‍ ദില്ലിയുടെ സ്‌കോര്‍ 200 കടന്നു. ലളിതിനൊപ്പം അനുജ് റാവത്ത് (10 പന്തില്‍ 27) പുറത്താവാതെ നിന്നു. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഹിതന്‍ ദലാല്‍ (11), ഹിമ്മത് സിംഗ് (26), നിതീഷ് റാണ (16) എന്നിവരുടെ വിക്കറ്റുകള്‍ കൂടെയാണ് ദില്ലിക്ക് നഷ്ടമായത്. ധവാന്‍, റാണ എന്നീ വമ്പന്മാരെ ശ്രീശാന്താണ് മടക്കിയത്. 

ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ മുംബൈയേയും കേരളം തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ഇയില്‍ ഡല്‍ഹിയെ പിന്തളളി കേരളത്തിന് ഒന്നാമതെത്താം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് കേരളം നേടിയത്. പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തന്നെയാണ് കേരളത്തിന്റെ കരുത്ത്. റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

ദില്ലി: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഹിതെന്‍ ദലാല്‍, നിതീഷ് റാണ, അനുജ് റാവത്ത്, ഹിമ്മദ് സിംഗ്, ലളിത് യാദവ്, അയൂഷ് ബദോനി, പവന്‍ നേഗി, പ്രദീപ് സാംഗ്‌വാന്‍, ഇശാന്ത് ശര്‍മ, സിമാര്‍ജിത് സിംഗ്.

click me!