ഉണ്ണി മുകുന്ദന് നിരാശ, പൊരുതിയത് മദൻ മോഹൻ മാത്രം,കേരള സ്ട്രൈക്കേഴ്സ് വീണു; ഇന്ന് ചെന്നൈക്കെതിരെ അഗ്നിപരീക്ഷ

Published : Jan 24, 2026, 10:37 AM IST
Unni Mukundn and Madan Gopan

Synopsis

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ 14 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജീന്‍ പോള്‍ ലാല്‍ നാലു പന്തില്‍ രണ്ട് റണ്‍സും വിവേക് ഗോപന്‍ ആറ് പന്തില്‍ നാലു റണ്‍സുമെടുത്ത് പുറത്തായി.

ബെംഗളൂരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി. രണ്ടാം മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സാണ് കേരള സ്ട്രൈക്കേഴ്സിനെ 13 റണ്‍സിന് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 20 ഓവറില‍ 7 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സടിച്ചപ്പോള്‍ കേരള സ്ട്രൈക്കേഴ്സ് 19.2 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ടായി. 33 പന്തില്‍ 62 റണ്‍സെടുത്ത മദന്‍ മോഹനും 30 പന്തില്‍ 31 റണ്‍സെടുത്ത അര്‍ജുന്‍ നന്ദകുമാറും മാത്രമാണ് കേരളത്തിനായി പൊരുതിയത്.

മൂന്ന് കളികളില്‍ മൂന്നും ജയിച്ച ബംഗാൾ ടൈഗേഴ്സ് സെമി സ്ഥാനം ഉറപ്പിച്ചപ്പോള്‍ രണ്ട് കളികളില്‍ ഒരു ജയം മാത്രമുള്ള കേരള സ്ട്രൈക്കേഴ്സിന് സെമിയിലെത്താന്‍ ഇന്ന് ചെന്നൈ കിംഗ്സിനെതിരായ മത്സരത്തില്‍ ജയം നേടേണ്ടത് അനിവാര്യമാണ്. പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കേരള സ്ട്രൈക്കേഴ്സ്.

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ 14 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജീന്‍ പോള്‍ ലാല്‍ നാലു പന്തില്‍ രണ്ട് റണ്‍സും വിവേക് ഗോപന്‍ ആറ് പന്തില്‍ നാലു റണ്‍സുമെടുത്ത് പുറത്തായി നിരാശപ്പെടുത്തി. മദന്‍ മോഹന്‍ ആറ് സിക്സും രണ്ട് ഫോറും പറത്തിയാണ് 33 പന്തില്‍ 62 റണ്‍സെടുത്തത്. പ്രശാന്ത് അലക്സാണ്ടര്‍(3), മണികുട്ടന്‍(0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ വാലറ്റത്ത് അരുണ്‍ ബെന്നിയും(6 പന്തില്‍ 17), ബിനീഷ് കോടിയേരി(4 പന്തില്‍ 8). ആര്യൻ(9 പന്തില്‍ 16*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കേരള സ്ട്രൈക്കേഴ്സിന് വിജയം എത്തിപ്പിടിക്കാനായില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഓപ്പണറായി ഇറങ്ങിയ ജോയ് കുമാര്‍ മുഖര്‍ജിയുടെയും(35 പന്തില്‍ 42) മൂന്നാം നമ്പറിലിറങ്ങിയ ജാമി ബാനര്‍ജിയുടെയിം(33 പന്തില്‍ 51), ജിഷു സെന്‍ഗുപ്തയുടെയും(24 പന്തില്‍ 46) ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തിലക് തിരിച്ചുവന്നാൽ പുറത്താകുക സഞ്ജു, മൂന്നാം ടി20 മലയാളി താരത്തിന് നിർണായകം'; മുന്നറിയിപ്പുമായി ആകാശ് ചോപ്ര
കൈകൊടുത്തു, തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു, മുരളി കാർത്തിക്കിന് നേരെ വിരൽചൂണ്ടി ഹാർദിക്; തര്‍ക്കത്തിന് പിന്നിലെ കാരണമറിയാതെ ആരാധകര്‍