അവസാന ദിനം ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടത് 135 റണ്‍സ്, നിര്‍ണായകമാകുക റിഷഭ് പന്ത്-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട്

Published : Jul 14, 2025, 02:47 PM IST
Indian batters Rishabh Pant and KL Rahul (Photo: ICC)

Synopsis

എന്നാല്‍ അവസാന ദിനം റിഷഭ് പന്ത് തുടക്കത്തിലെ വീണാല്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവും. കൈവിരലിലെ പരിക്ക് അലട്ടുന്ന റിഷഭ് പന്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിക്കുക.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് ഐതിഹാസിക ജയത്തിലേക്ക് വേണ്ടത് 135 റണ്‍സ്. കൈയിലുള്ളത് ആറ് വിക്കറ്റും. 33 റണ്‍സുമായി ക്രീസിലുള്ള കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിലും റിഷഭ് പന്തിന്‍റെ ചോരത്തിളപ്പിലും വിശ്വാസമര്‍പ്പിച്ചാണ് ഇന്ത്യ അവസാന ദിനം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങുന്നത്. രാഹുല്‍ ഒരറ്റം കാക്കുകയും മറുവശത്ത് റിഷഭ് പന്ത് തകര്‍ത്തടിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ ജയത്തിലെത്താനാവും.

എന്നാല്‍ അവസാന ദിനം റിഷഭ് പന്ത് തുടക്കത്തിലെ വീണാല്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവും. കൈവിരലിലെ പരിക്ക് അലട്ടുന്ന റിഷഭ് പന്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിക്കുക. പ്രത്യേകിച്ച് അസാധരണമായി കുത്തി ഉയരുകയും താഴ്ന്നുപോകുകയും ചെയ്യുന്ന പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരിക്കില്ല.

ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ ഇന്നലെ പന്തെറിഞ്ഞില്ലെങ്കിലും അവസാന ദിനം ബഷീറിന്‍റെ സ്പെ്ല്ലുകളും ഏറെ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പ്രകടനം ഇന്ത്യൻ ബാറ്റര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ബഷീറിനെ റിഷഭ് പന്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ വിജയവും. 

ബഷീറിന് പുറമെ ജോ റൂട്ടിന്‍റെ പാര്‍ട്ട് ടൈം സ്പിന്നും ഇന്ത്യ അതിജീവിക്കേണ്ടിവരും. പേസര്‍മാരില്‍ ബ്രെയ്ഡന്‍ കാര്‍സ് തന്നെയാവും ഇന്ത്യക്ക് വെല്ലുവിളിയാകുക എന്നാണ് കരുതുന്നത്. പന്ത് അകത്തേക്ക് സ്വിംഗ് ചെയ്യിക്കാന്‍ കഴിയുന്ന കാര്‍സ് രാഹുലിനും റിഷഭ് പന്തിനും ഒരുപോലെ ഭീഷണിയാകും.

അവസാന ദിനത്തിലെ ആദ്യ ഒരുമണിക്കൂറാവും മത്സരത്തിന്‍റെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക എന്നാണ് കണക്കാക്കുന്നത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് നഷ്ടമാകതെ 30-40 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം അകലും. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഓള്‍ റൗണ്ട് മികവും ഇന്ന് ലോര്‍ഡ്സില്‍ പരീക്ഷിക്കപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്