നിഷ്‌പക്ഷതയൊക്കെ മാറ്റിവെച്ച് അമ്പയർ കുമാര്‍ ധര്‍മസേന, ആ വിക്കറ്റ് തൊട്ടടുത്തു നിന്ന് കാണാനായത് വലിയ ഭാഗ്യമെന്ന് പോസ്റ്റ്

Published : Aug 12, 2025, 12:17 PM IST
Kumar Dharmasena

Synopsis

മ്പയറുടെ നിഷ്പക്ഷതെയൊക്കെ മാറ്റിവെച്ച് മുഹമ്മദ് സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ ചിത്രം പങ്കുവെച്ച് ധര്‍മസേന കുറിച്ചവാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന്‍റെ അവസാന ദിനം ഒരു ടി20 മത്സരത്തിലെ സൂപ്പര്‍ ഓവറിനെക്കാള്‍ ഉദ്വോഗഭരിതമായിരുന്നു. ജയത്തിലേക്ക് ഇംഗ്ലണ്ടിന് 35 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റുകളുമായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയെങ്കിലും അവസാന ബാറ്ററായ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് ഗുസ് അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. ഒടുവില്‍ ജയത്തിലേക്ക് ആറ് റണ്‍സകലെ അറ്റ്കിന്‍സണെ അസാധ്യമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് സിറാജ് ഇന്ത്യക്ക് അവിസ്മരണീയ വിജയവും പരമ്പരയില്‍ സമനിലയും സമ്മാനിച്ചു.

മത്സരത്തില്‍ ന്യൂട്രല്‍ അമ്പയര്‍മാരായിരുന്നത് ശ്രീലങ്കയുടെ മുൻ താരം കൂടിയായിരുന്ന കുമാർ ധര്‍മേനയും ബംഗ്ലാദേശിന്റെ അഹ്സാന്‍ റാസയുമായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഡിആര്‍എസ് എടുക്കാന്‍ സഹായം നല്‍കിയെന്ന പേരില്‍ ആരാധകരുടെ രോഷത്തിന് കാരണമായെങ്കിലും ഒടുവില്‍ അമ്പയറുടെ നിഷ്പക്ഷതെയൊക്കെ മാറ്റിവെച്ച് മുഹമ്മദ് സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ ചിത്രം പങ്കുവെച്ച് ധര്‍മസേന കുറിച്ചവാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പന്ത് നേരില്‍ക്കാണാന്‍ കഴിയുന്ന ഏറ്റവും മികച്ച ഇടത്തുതന്നെ ഉണ്ടാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമെന്നായിരുന്നു സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കുന്ന നിമിഷത്തെ ചിത്രം പങ്കുവെച്ച് ധര്‍മസേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ പതിമൂന്നാം ഓവറില്‍ സായ് സുദര്‍ശനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ ധര്‍മസേന നിരസിച്ചിരുന്നു. അമ്പയറുടെ തീരുമാനം റിവ്യു ചെയ്യണോ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒല്ലി പോപ്പും സഹതാരങ്ങളും സംശയത്തില്‍ നില്‍ക്കുമ്പോഴാണ് ധര്‍മസേന പന്ത് ഇന്‍സൈഡ് എഡ്ജ് ചെയ്തിരുന്നുവെന്ന സിഗ്നല്‍ വിരലുകള്‍ കൊണ്ട് കാണിച്ചത്.ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ റിവ്യു എടുക്കാതെ കളി തുടര്‍ന്നു. ഇതോടെ ഇംഗ്ലണ്ടിന് ഒരു റിവ്യു അവസരം നഷ്ടമാകാതെ നിലനിര്‍ത്താനും കഴിഞ്ഞു. ഇതിന് പിന്നാലെ ജോ റൂട്ടും പ്രസിദ്ധ് കൃഷ്ണയും തമ്മിലുള്ള വാക് പോരില്‍ ഇടപെട്ട ധര്‍മസേന കെ എല്‍ രാഹുലിനോടും ദേഷ്യത്തോടെ സംസാരിച്ചത് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു.

എന്നാല്‍ അവസാന ദിനം ധര്‍മസേനയുടെ തീരുമാനങ്ങള്‍പലതും ഇന്ത്യക്ക് അനുകൂലമായിരുന്നു. ജാമി ഓവര്‍ടണിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് കുടുക്കി അപ്പീല്‍ ചെയ്തപ്പോള്‍ ധര്‍മസേന ഔട്ട് വിളിച്ചു. ഓവര്‍ടണ്‍ റിവ്യു എടുത്തെങ്കിലും പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ ഔട്ടാകുകയും ചെയ്തു. ധര്‍മസേന ഔട്ട് വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ റിവ്യു എടുത്താലും ഔട്ട് ലഭിക്കില്ലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു സാംസണെ ഓപ്പണ്‍ ചെയ്യിപ്പിക്കരുത്'; മറ്റൊരു താരത്തെ നിര്‍ദേശിച്ച് പാര്‍ത്ഥിവ് പട്ടേല്‍
ഒമാനെ 'എറിഞ്ഞൊതുക്കി' ലങ്കൻ പടയോട്ടം; 105 റൺസിന്‍റെ പടുകൂറ്റൻ ജയം, വെടിക്കെട്ടുമായി രത്നായകെയും ഷനകയും