കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിൽ തുടർച്ചയായ മൂന്നാം വിജയവുമായി മലപ്പുറം

Published : May 21, 2026, 07:49 PM IST
3 stumps

Synopsis

കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 28.3 ഓവറിൽ 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 20 റൺസെടുത്ത നബ ഫാത്തിമയും 17 റൺസെടുത്ത ക്യാപ്റ്റൻ റിതികയും മാത്രമാണ് കാസർഗോഡ് നിരയിൽ രണ്ടക്കം കണ്ടത്.

പാലക്കാട്: കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിലെ വടക്കൻ മേഖല മത്സരങ്ങളിൽ മലപ്പുറത്തിനും കണ്ണൂരിനും വിജയം. മലപ്പുറം കോഴിക്കോടിനെ ഏഴ് വിക്കറ്റിനും കണ്ണൂർ കാസർഗോഡിനെ ഒൻപത് വിക്കറ്റിനുമാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ കോഴിക്കോടിൻ്റെയും കാസ‍​ർഗോഡിന്‍റെയും തുടർച്ചയായ രണ്ടാം തോൽവിയാണിത്.

കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 28.3 ഓവറിൽ 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 20 റൺസെടുത്ത നബ ഫാത്തിമയും 17 റൺസെടുത്ത ക്യാപ്റ്റൻ റിതികയും മാത്രമാണ് കാസർഗോഡ് നിരയിൽ രണ്ടക്കം കണ്ടത്. കണ്ണൂരിന് വേണ്ടി തീർത്ഥ മൂന്നും അയോന, അരിത, സൗമ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂർ 14.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 39 റൺസുമായി പുറത്താകാതെ നിന്ന അനുഷ്കയുടെ ഇന്നിങ്സാണ് കണ്ണൂരിന് അനായാസ വിജയം സമ്മാനിച്ചത്.

മേഖലയിലെ മറ്റൊരു മത്സരത്തിൽ മലപ്പുറം കോഴിക്കോടിനെ ഏഴ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 37 റൺസെടുത്ത നയനിക മാത്രമാണ് കോഴിക്കോടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. മലപ്പുറത്തിന് വേണ്ടി വൈഗയും ദിവ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 11 ഓവറുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 34 റൺസെടുത്ത അക്ഷയയും 33 റൺസെടുത്ത വൈഗയുമാണ് മലപ്പുറത്തിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്.

തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ആലപ്പുഴ-കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിൽ തുടർച്ചയായ രണ്ടാം വിജയവുമായി തിരുവനന്തപുരം. എട്ട് വിക്കറ്റിനാണ് തിരുവനന്തപുരം കൊല്ലത്തെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ കോട്ടയം പത്തനംതിട്ടയെ 61 റൺസിന് തോൽപ്പിച്ചു. തിരുവനന്തപുരത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്ലം 29 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ശരണ്യ (26), നന്ദന (20), കെസിയ (21) എന്നിവരാണ് കൊല്ലത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നിരഞ്ജനയും ശിവാനിയും ചേർന്നുള്ള 115 റൺസിന്‍റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് വിജയമൊരുക്കിയത്. നിരഞ്ജന 55-ഉം ശിവാനി 53-ഉം റൺസുമായി പുറത്താകാതെ നിന്നു.

മേഖലയിലെ മറ്റൊരു മത്സരത്തിൽ പത്തനംതിട്ടയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 29 റൺസ് വീതം നേടിയ ഏഞ്ചലും ഗോൾഡിനയും 28 റൺസെടുത്ത അനന്യയുമാണ് കോട്ടയത്തിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. പത്തനംതിട്ടയ്ക്ക് വേണ്ടി ദയയും അമൃതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പത്തനംതിട്ടയ്ക്ക് 30 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് നേടാനായത്. 45 റൺസുമായി പുറത്താകാതെ നിന്ന മയൂഖ മാത്രമാണ് പത്തനംതിട്ടയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കോട്ടയത്തിന് വേണ്ടി ജുവൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവൻമരണപ്പോരിൽ ഗുജറാത്തിനെതിരെ ചെന്നൈക്ക് നിർണായക ടോസ്; ടീമുകളിൽ മാറ്റം; നിരാശയോടെ ആരാധകർ, ധോണി ഇന്നും കളിക്കില്ല
ബിസിസിഐ മത്സര കലണ്ടർ പുറത്ത്; ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പ്രധാന വേദിയാവാൻ കേരളം