ടി20 ലോകകപ്പ്: അതിവേഗ ഫിഫ്റ്റി, റെക്കോര്‍ഡിട്ട് സ്റ്റോയ്നിസ്

Published : Oct 25, 2022, 09:10 PM IST
ടി20 ലോകകപ്പ്: അതിവേഗ ഫിഫ്റ്റി, റെക്കോര്‍ഡിട്ട് സ്റ്റോയ്നിസ്

Synopsis

2010ലെ ടി20 ലോകകപ്പില്‍ സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് മറികടന്നത്.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തച്ചു തകര്‍ത്ത് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് റെക്കോര്‍ഡ്. ലോകകപ്പില്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്റ്റോയ്‌നിസ് ഇന്ന് സ്വന്തമാക്കിത്. 17 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയ സ്റ്റോയ്നിസ് നേരിട്ട 18ാം പന്തില്‍ ഒരു സിക്സ് കൂടി പറത്തി 59 റണ്‍സുമായി പുറത്താകാതെ നിന്നു.

2010ലെ ടി20 ലോകകപ്പില്‍ സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് മറികടന്നത്. ടി20 ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്റ്റോയ്നിസ് ഇന്ന് അടിച്ചെടുത്തു. നെതര്‍ലന്‍ഡ്സ് ബാറ്റര്‍ സ്റ്റീഫന്‍ മൈബര്‍ഗ് 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ടി20 ലോകകപ്പിലെ വേമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി.

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ പേരിലാണ്. 2007ലെ ആദ്യ ലോകകപ്പില്‍ 12 പന്തിലായിരുന്നു യുവി വെടിടക്കെട്ട് അര്‍ധസെഞ്ചുറി നേടിയത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവി ആറ് പന്തില്‍ ആറ് സിക്സ് അടിച്ച മത്സരത്തിലായിരുന്നു ടി20 ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും പിറന്നത്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ ജയം, ഇന്ത്യ സെമി ഉറപ്പിച്ചോ ?; കണക്കുകളും സാധ്യതകളും ഇങ്ങനെ

ലങ്കക്കെതിരെ അവസാന 48 പന്തില്‍ 78 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനായി ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സ്റ്റോയ്നിസ് സമ്മര്‍ദ്ദം അടിച്ചകറ്റി. ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കക്കെതിരെ ആയിരുന്നു സ്റ്റോയ്നിസിന്‍റെ കടന്നാക്രമണം.പതിനാലാം ഓവറില്‍ 10ഉം പതിനഞ്ചാം ഓവറില്‍ 19ഉം പതിനാറാം ഓവറില്‍ 20ഉം റണ്‍സടിച്ച സ്റ്റോയ്നിസ് ഓസീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഹമ്മദ് സിറാജിനെ നിലംതൊടാതെ പറത്തി സര്‍ഫറാസ് ഖാന്‍, രഞ്ജി ട്രോഫിയില്‍ നേടിയത് വെടിക്കെട്ട് ഡബിള്‍
വജ്രായുധം പുറത്തെടുക്കുമോ ബിസിസിഐ, എങ്കിൽ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തകർന്ന് തരിപ്പണമാകും, ക്ഷമിക്കരുതെന്ന് ആരാധകർ