നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമല തീർത്ത് ലക്നൗ; തകർത്തടിച്ച് പൂരൻ; ജയിക്കാൻ വേണ്ടത് 20 ഓവറിൽ 229

Published : May 04, 2026, 09:42 PM IST
LSG

Synopsis

നിർണായക ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർജയൻ്റ്സ് 228 റൺസ് അടിച്ചുകൂട്ടി. വെറും 21 പന്തിൽ 63 റൺസെടുത്ത നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടൂർണമെൻ്റിൽ നിലനിൽക്കാൻ മുംബൈക്ക് ഈ മത്സരം അതിവേഗം വിജയിക്കേണ്ടതുണ്ട്.

മുംബൈ: നിർണായക ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൺമല തീർത്ത് ലക്‌നൗ സൂപ്പർജയൻ്റ്സ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് ലക്നൗ അടിച്ചുകൂട്ടിയത്. ഈ മത്സരത്തിൽ വിക്കറ്റുകൾ അധികം നഷ്ടപ്പെടാതെ അതിവേഗം വിജയം കൈവരിച്ചാൽ മാത്രമേ ടൂർണമെൻ്റിൽ പുറത്താകാതിരിക്കാൻ മുംബൈക്ക് സാധിക്കൂ. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിന് കരുത്തായത്. വെറും 17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച പൂരൻ, 8 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 21 പന്തിൽ 63 റൺസെടുത്ത് പുറത്തായി.

ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്. 24 പന്തിൽ 44 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ കന്നി മത്സരത്തിന് ഇറങ്ങിയ ജോഷ് ഇംഗ്ലിസ് അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടു. അഞ്ച് പന്തിൽ 13 റൺസെടുത്ത ഇംഗ്ലിസിനെ ഗസൻഫറിൻ്റെ പന്തിൽ സൂര്യകുമാർ യാദവ് പുറത്താക്കി. എയ്‌ഡൻ മർക്രം 31 റൺസും ഹിമ്മത് സിങ് 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

മുംബൈ നിരയിൽ നാലോവറിൽ 45 റൺസ് വഴങ്ങിയ ബുമ്രക്കും 43 റൺസ് വഴങ്ങിയ ചാഹറിനും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഒരു വിക്കറ്റ് വീഴ്ത്തിയ ഗസൻഫർ നാലോവറിൽ 50 റൺസ് വഴങ്ങി. രഘു ശർമ നാലോവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കോർബിൻ ഘോഷ് രണ്ടോവറിൽ 20 റൺസ് വഴങ്ങി രണ്ടും വിൽ ജാക്സ് രണ്ടോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
ധോണിക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഡല്‍ഹിയിലേക്കില്ല, പരിക്കില്‍ നിന്ന് മുക്തനാകാതെ ചെന്നൈ ഇതിഹാസം