ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ ബെവന്‍

Published : Oct 05, 2022, 09:02 PM ISTUpdated : Oct 05, 2022, 09:05 PM IST
ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ ബെവന്‍

Synopsis

ഹോം ഗ്രൗണ്ടുകളില്‍ കളിക്കുന്നു എന്നത് ഓസ്ട്രേലിയക്ക് ചെറിയൊരു ആനുകൂല്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം ഓസ്ട്രേലിയക്കും കിരീട സാധ്യതയുണ്ടെന്ന് ബെവന്‍ പറഞ്ഞു.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് ഓസീസ് ഇതിഹാസം മൈക്കല്‍ ബെവന്‍. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെന്ന് മൈക്കല്‍ ബെവന്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് കിരീടം നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകള്‍. പക്ഷെ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയക്ക് അസാമാന്യ മികവുള്ള ചില കളിക്കാരുണ്ട്. അവര്‍ ക്ലിക്കായാല്‍ ഓസീസും തുടര്‍ച്ചയായ രണ്ടാം കിരീടം നേടാന്‍ സാധ്യതയുള്ളവരാണ്.

അവസാന കളിയില്‍ അടിതെറ്റി സൂര്യ, ഒന്നാം റാങ്കുകാരനായി ലോകപ്പിനിറങ്ങുക റിസ്‌വാന്‍ തന്നെ

ഹോം ഗ്രൗണ്ടുകളില്‍ കളിക്കുന്നു എന്നത് ഓസ്ട്രേലിയക്ക് ചെറിയൊരു ആനുകൂല്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം ഓസ്ട്രേലിയക്കും കിരീട സാധ്യതയുണ്ടെന്ന് ബെവന്‍ പറഞ്ഞു. എന്നാല്‍ ഈ മൂന്ന് ടീമുകള്‍ക്ക് മാത്രമല്ല ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയും കിരീട സാധ്യതയുള്ളവരുടെ കൂട്ടത്തിലാണെന്ന് മുന്‍ ശ്രീലങ്കന്‍ താരം റസല്‍ അര്‍നോള്‍ഡ് പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ശ്രീലങ്കന്‍ ടീം പുറത്തെടുക്കുന്ന മികവ് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏത് എതിരാളികളെയും വിറപ്പിക്കാനുള്ള താരങ്ങള്‍ ലങ്കക്കുണ്ടന്നും അര്‍നോള്‍ഡ് വ്യക്തമാക്കി.

കൈവിട്ടു കളിച്ച് വിന്‍ഡീസ്; ആവേശപ്പോരില്‍ ഓസീസിന് ജയം

ഈ മാസം 16ന് തുടങ്ങന്ന ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനായി നാളെയാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകുക. ആദ്യ മത്സരത്തിന് മുമ്പ് ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ ഇന്ത്യ സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ ജയിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ പാക്കിസ്ഥാനെതിരായ ഏഴ് മത്സര പരമ്പര 4-3ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലും കൂട്ടരും ഒരുക്കിയ കെണിയില്‍ രവീന്ദ്ര ജഡേജ വീണു; ഏകദിനത്തിന് ശേഷം രഞ്ജി ട്രോഫിയിലും നിരാശ
കരയ്ക്ക് ഇരുത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി; റിങ്കു സിങ് ദ ഫിനിഷർ