ഫ്രാൻസ് മുന്നേറ്റത്തിലെ കുന്തമുന; രണ്ട് അസിസ്റ്റുകളുമായി വീണ്ടും മൈക്കിൾ ഒലീസെ

Published : Jun 23, 2026, 03:56 PM IST
Michael Olise

Synopsis

രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ ബയേൺ താരം മൈക്കിൾ ഒലിസെയായിരുന്നു മത്സരത്തിലെ യഥാർത്ഥ താരം.

ഫിലാഡല്‍ഫിയ: എംബാപെയുടെ ഇരട്ട ഗോളിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ് നോകൗട്ട് ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ടൂർണമെന്റിന്റെ തുടക്കം മുതലേ ഈ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീം കൂടിയാണ് ഫ്രാൻസ്. മികച്ച സ്‌ക്വാഡ് ഡെപ്ത് ആണ് ഫ്രാൻസിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ പൊസിഷനിലും മികച്ച കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് ദിദിയർ ദെഷാംപ്സ് ഓരോ മത്സരവും പൂർത്തിയാക്കുന്നത്.

ഇന്നത്തെ മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താൻ എംബാപെയ്ക്ക് സാധിച്ചിട്ടുണ്ട്. 18 ഗോളുകളുമായി ലയണൽ മെസി മാത്രമാണ് എംബാപെയ്ക്ക് മുന്നിലുള്ളത്. ഗോളുകൾ നേടി എംബാപെയും ഡെംബലയും തിളങ്ങിയപ്പോൾ കളിയിലെ യഥാർത്ഥ താരം മറ്റൊരു കളിക്കാരൻ ആയിരുന്നു-- ബയേൺ മ്യൂണിക്കിന്റെ റൈറ്റ് വിങ്ങർ മൈക്കിൾ ഒലിസെ.

68 മിനിറ്റ് മാത്രം കളിച്ച ഒലിസെ 2 അസിസ്റ്റുകളാണ് ഇന്നലെ നൽകിയത്. ആറ് ഡ്യൂവലുകളാണ് ഒലിസെ വിൻ ചെയ്തത്. ഇറാഖ് ബോക്സിൽ വച്ച് എംബാപെ ഒലിസെയ്ക്ക് നൽകിയ പാസ് താരം ഗോൾ പോസ്റ്റിലേക്ക് ചിപ്പ് ചെയ്‌തെങ്കിലും ക്രോസ്ബാറിൽ തട്ടിതെറിച്ചതുകൊണ്ട് മാത്രമാണ് ഗോൾ ആവാതിരുന്നത്. നിരവധി ഗോൾ അവസരങ്ങളാണ് താരം സൃഷ്ടിച്ചത്. ഡെമ്പലെയുടെ ഗോളിലേക്ക് വഴിയൊരുക്കിയ പാസ് മാത്രം മതി ഒലിസെയുടെ പ്രതിഭ വിളിച്ചോതാൻ.

റൈറ്റ് വിങ്ങർ പൊസിഷനിൽ ആണെങ്കിലും പരമാവധി മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിലാണ് ഒലിസെയെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാണാൻ കഴിഞ്ഞത്. ഫ്രാൻസിൽ ഗ്രീസ്മാൻ ഒഴിച്ചിട്ടുപോയ വിടവ് നികത്താൻ ഒലിസെയ്ക്ക് സാധിക്കുമെന്നാണ് ഫ്രഞ്ച് ആരാധകർ വിലയിരുത്തുന്നത്.

ലമീൻ യമാൽ, എംബാപ്പെ, മെസി, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ഡെംബലെ തുടങ്ങീ ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്നവരുടെ പട്ടികയിൽ താനും മുന്നിൽ തന്നെയുണ്ടെന്നാണ് ആദ്യ രണ്ട് കളിയിലൂടെ തന്നെ ഒലിസെ തെളിയിച്ചത്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം, പരിക്കേറ്റ നിതീഷ് കുമാറിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചു
ഐപിഎല്ലിൽ വീണ്ടും മെഗാ ട്രേഡ്, 12 കോടി ശമ്പളം കുറച്ച് റിഷഭ് പന്ത് വീണ്ടും ഡൽഹിയിൽ; കുൽദീപ് യാദവ് ലക്നൗവിൽ