
മുംബൈ: പതിനഞ്ചാം വയസിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവിന് തന്‍റെ കന്നി ടീം ഇന്ത്യ ജേഴ്‌സി കൈമാറി ബിസിസിഐ. വൈഭവ് ആദ്യമായി ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ജേഴ്സി അണിയുന്ന വൈഭവിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആ അമൂല്യ നിമിഷത്തിൽ പൂർണ്ണമായും വികാരാധീനനായ വൈഭവിന്‍റെ വീഡിയോ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയാണ്.
ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടീമിന്‍റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യൻ ജേഴ്‌സി കൈമാറിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിംഗും കരിയറിന്‍റെ ഭൂരിഭാഗം സമയത്തും അണിഞ്ഞുനടന്ന മൂന്നാം നമ്പർ ജേഴ്‌സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്. ആദ്യമായി ഇന്ത്യൻ ജേഴ്‌സി കൈകളിൽ കിട്ടിയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വൈഭവ് മനസുതുറന്നു.
Ladies & Gentlemen
The moment the nation has been waiting for has arrived!
Vaibhav Sooryavanshi in #TeamIndia jersey. Witness this incredibly special moment ❤️ pic.twitter.com/sUUytFMPVw— BCCI (@BCCI) June 23, 2026
എനിക്ക് തോന്നിയ വികാരം വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ഒന്നാം ദിവസം മുതൽ ഞാൻ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഇതിനുവേണ്ടി മാത്രമാണ്. ഇന്ന് ആ സ്വപ്നം സഫലമായിരിക്കുന്നു. ഒരു ഹോട്ടൽ മുറിയിലേക്ക് ഈ ജേഴ്‌സി എത്തിയപ്പോൾ എങ്ങിനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. ആ ടീ ഷർട്ട് കണ്ട നിമിഷം മുതൽ എന്‍റെ മുഖത്തെ ചിരി മാറിയിട്ടില്ലെന്നായിരുന്നു വൈഭവ് പറഞ്ഞത്.
ഇന്ത്യൻ ജേഴ്‌സി സ്വന്തമാക്കിയെങ്കിലും അയർലൻഡിനെതിരായ പ്ലേയിങ് ഇലവനിൽ ഇടം നേടുക വൈഭവിന് അത്ര എളുപ്പമാകില്ല. ടീമിന്‍റെ ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുമായാണ് വൈഭവ് മത്സരിക്കേണ്ടി വരിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!