മുഹമ്മദ് ഷമിക്ക് ഗാര്‍ഹിക പീഡനക്കേസിൽ ജാമ്യം, ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യക്ക് ആശ്വാസം

Published : Sep 19, 2023, 09:41 PM IST
മുഹമ്മദ് ഷമിക്ക് ഗാര്‍ഹിക പീഡനക്കേസിൽ ജാമ്യം, ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യക്ക് ആശ്വാസം

Synopsis

ഹസിന്‍ ജഹാന്‍റെ പരാതിയില്‍ ഷമിയെയും സഹോദരനെയും പോലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് വാറന്‍റ് പുറപ്പെടവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വാറന്‍റിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച ഇരുവരും സ്റ്റേ വാങ്ങി.കൊല്‍ക്കത്ത ഹൈക്കോടതിയും അറസ്റ്റ് വാറന്‍റില്‍ സ്റ്റേ അനുവദിച്ചു.

കൊല്‍ക്കത്ത: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ആശ്വാസം. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ കൊല്‍ക്കത്ത കോടതി ഷമിയിടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഹസീബിനും ജാമ്യം അനുവദിച്ചു. ഇരുവരും ജാമ്യമെടുക്കാനായി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. 2018 മാര്‍ച്ചിലാണ് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. ഷമിയുടെ വിവാഹേതര ബന്ധങ്ങളെ ചോദ്യം ചെയ്തതിന് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ പരാതി.

ഹസിന്‍ ജഹാന്‍റെ പരാതിയില്‍ ഷമിയെയും സഹോദരനെയും പോലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് വാറന്‍റ് പുറപ്പെടവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വാറന്‍റിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച ഇരുവരും സ്റ്റേ വാങ്ങി.

കൊല്‍ക്കത്ത ഹൈക്കോടതിയും അറസ്റ്റ് വാറന്‍റില്‍ സ്റ്റേ അനുവദിച്ചു. പിന്നീട് ഹസീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയെ തന്നെ സമീപിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കീഴ്ക്കോടതി ഷമി ഭാര്യക്ക് പ്രതിമാസം 1,30000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. 50000 രൂപ ഭാര്യക്കും 80000 രൂപ ഇവരുടെ കുട്ടിയുടെ ചെലവിനുമായി നല്‍കാനായിരുന്നു കോടതി വിധി.

ഒടുവിൽ ധോണിയെ പുകഴ്ത്തി ഗംഭീർ, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ റെക്കോര്‍ഡുകള്‍ തകര്‍ന്നേനെ

2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. 2018 മാര്‍ച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ബന്ധം വഷളായി. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിന്‍ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള പര്യടനങ്ങള്‍ക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടല്‍ മുറികളില്‍ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും ഹസിന്‍ ആരോപിച്ചു. തുടര്‍ന്നാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം