'അമ്മേ ഇത് നിനക്ക് വേണ്ടി', അമ്മയുടെ ചിതയൊടുങ്ങും മുമ്പെ ചെന്നൈക്കായി പന്തെറിയാനെത്തി മുകേഷ് ചൗധരി

Published : Apr 24, 2026, 11:22 AM IST
Mukesh Choudhary

Synopsis

ദീർഘകാലമായി അസുഖബാധിതയായിരുന്ന മുകേഷിന്‍റെ മാതാവ് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. രാജസ്ഥാനിലെ ഭീൽവാഡയിൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം തന്നെ മുകേഷ് ചെന്നൈ ടീമിനൊപ്പം ചേർന്നു.

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ 103 റൺസിന്‍റെ ഐതിഹാസിക വിജയത്തിനൊപ്പം ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് പേസർ മുകേഷ് ചൗധരിയുടെ സമര്‍പ്പണത്തെക്കുറിച്ചാണ്. മത്സരത്തില്‍ മുംബൈ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്കി ബൗള്‍ഡാക്കിയ ശേഷം ആഘോഷങ്ങളില്ലാതെ, വിറയ്ക്കുന്ന വിരലുകൾ ആകാശത്തേക്കുയർത്തി 'അമ്മേ, ഇത് നിനക്കുള്ളതാണ്' എന്ന് മുകേഷ് മന്ത്രിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു. വ്യക്തിപരമായ ദു:ഖത്തിനിടയിലാണ് മുകേഷ് മുംബൈക്കെതിരെ കളിക്കാനിറങ്ങിയത്.

ദീർഘകാലമായി അസുഖബാധിതയായിരുന്ന മുകേഷിന്‍റെ മാതാവ് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. രാജസ്ഥാനിലെ ഭീൽവാഡയിൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം തന്നെ മുകേഷ് ചെന്നൈ ടീമിനൊപ്പം ചേർന്നു. ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിന് തന്നെ ആവശ്യമാണെന്ന തിരിച്ചറിവായിരുന്നു വ്യക്തിപരമായ ദു:ഖത്തിനിടയിലും മുംബൈക്കെതിരായ മത്സരത്തിനായി ഗ്രൗണ്ടിലെത്തിച്ചത്.

മത്സരത്തില്‍ അക്കീല്‍ ഹൊസൈനൊപ്പം ചെന്നൈക്കായി ന്യൂബോൾ പങ്കിട്ട മുകേഷ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി. രോഹിത്തിന്‍റെ അഭാവത്തില്‍ മുംബൈയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ക്വിന്‍റൺ ഡി കോക്കോിനെ ബൗള്‍ഡാക്കിയണ് മുകേഷ് മുംബൈയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആഘോഷങ്ങളില്ലാതെ വിരലുകള്‍ ആകാശേത്തുയര്‍ത്തി മുകേഷ് അമ്മക്ക് വിക്കറ്റ് സമര്‍പ്പിച്ചത്. 

 

മത്സരത്തില്‍ നാലോവറില്‍ 31 റണ്‍സ് വഴങ്ങിയ മുകേഷ് ഒരു വിക്കറ്റെടുത്തു. മത്സരശേഷം വികാരാധീനനായ മുകേഷിനെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഓടിയെത്തി ചേര്‍ത്തുപിടിച്ചു. സമ്മാനദാനച്ചടങ്ങില്‍ മുംബൈക്കെതിരായ വിജയം മുകേഷിന് സമര്‍പ്പിക്കുന്നുവെന്ന് റുതുരാജ് പറഞ്ഞു. മുകേഷിനെ സംബന്ധിച്ചിടത്തോളം ഇത് മാനസികമായി വലിയൊരു പോരാട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്ന് ടീമിന് വേണ്ടി തിരിച്ചെത്താൻ വലിയ ധൈര്യം വേണം. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. ഈ വിജയം അവനുള്ളതാണ്-റുതുരാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സാന്‍റ്നര്‍ക്ക് പരിക്കേറ്റത് തോളിന്, എന്നിട്ടും 'കൺകഷൻ സബ്' ആയി ബാറ്റിംഗിനിറങ്ങിയത് ഷാര്‍ദുല്‍, വിശദീകരണവുമായി ജയവർധനെ
'നമ്മുടെ ചേട്ടനല്ലെ, എങ്ങനെ അഭിനന്ദിക്കാതിരിക്കും', സെഞ്ചുറിയടിച്ച സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഹാര്‍ദിക്കും ബുംറയും സൂര്യകുമാറും