രഹാനെ വീണ്ടും ഹീറോ! വിദര്‍ഭയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് മുംബൈ; മുഷ്താഖ് അലി ടി20 സെമിയില്‍

Published : Dec 11, 2024, 05:49 PM IST
രഹാനെ വീണ്ടും ഹീറോ! വിദര്‍ഭയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് മുംബൈ; മുഷ്താഖ് അലി ടി20 സെമിയില്‍

Synopsis

രഹാനെ - പൃഥ്വി സഖ്യം ഗംഭീര തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 83 റണ്‍സ് കൂട്ടിചേര്‍ത്തു

ആളൂര്‍: വിദര്‍ഭയുടെ വെല്ലുവിളി മറികടന്ന് മുംബൈ സയ്യിദ് മുഷ്താഖ് അലി ടി20യുടെ സെമി ഫൈനലില്‍. ആളൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. അഥര്‍വ തൈഡെ (41 പന്തില്‍ 66), അപൂര്‍വ് വാംഖഡെ (33 പന്തില്‍ 51) എന്നിവുരടെ ഇന്നിംഗ്‌സുകളാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 84 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് മുംബൈയുടെ ഹീറോ. പൃഥ്വി ഷാ (22 പന്തില്‍ 49), സൂര്യന്‍ഷ് ഷെഡ്‌ജെ (12 പന്തില്‍ പുറത്താവാതെ 36), ശിവം ദുബെ (22 പന്തില്‍ 37) നിര്‍ണായ പ്രകടനം പുറത്തെടുത്തു.

രഹാനെ - പൃഥ്വി സഖ്യം ഗംഭീര തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പൃഥ്വിയെ ദിപേഷ് പര്‍വാനി പുറത്താക്കി. 26 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും അഞ്ച് ഫോറും നേടിയുരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ വന്നതുപോലെ മടങ്ങി. ഇതോടെ മുന്നിന് 118 എന്ന നിലയിലായി മുംബൈ. രണ്ട് വിക്കറ്റ് പൊടുന്നനെ പോയെങ്കിലും ഒരറ്റത്ത് രഹാനെ പിടിച്ചുനിന്നു. 

ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട; എങ്കിലും മികച്ച പ്രകടവുമായി പൃഥ്വി ഷാ, മുംബൈക്ക് മികച്ച തുടക്കം നല്‍കി

ശിവം ദുബെയ്‌ക്കൊപ്പം 39 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. 45 പന്തുകള്‍ നേരിട്ട രഹാനെ മൂന്ന് സിക്‌സും 10 ഫോറും നേടിയിരുന്നു. രഹാനെ കൂടി മടങ്ങിയതോടെ മുംബൈ അല്‍പം പ്രതിരോധത്തിലായി. അപ്പോഴാണ് ഷെഡ്‌ജെ അവതരിച്ചത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ താരം ശിവം ദുബെയെ കൂട്ടുപിടിച്ച് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. 12 പന്തുകള്‍ മാത്രം നേരിട്ട ഷെഡ്‌ജെ നാല് സിക്‌സും ഒരു ഫോറും നേടി. ദുബെ 22 പന്തില്‍ 37 റണ്‍സ് നേടി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്.  ഇരുവും 67 റണ്‍സാണ് അടിച്ചെടുത്തത്.

നേതത്തെ തൈഡെ, വാംഖഡെ എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ക്ക് പുറമെ ശുഭം ദുബെ (19 പന്തില്‍ പുറത്താവാതെ 43) മികച്ച പ്രകടനം പുറത്തെടുത്തു. കരുണ്‍ നായര്‍ (26), പാര്‍ത്ഥ് രെഖാദെ (1), ജിതേഷ് ശര്‍മ (11), മന്ദാര്‍ മഹലെ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ഷ് ദുബെ (0) പുറത്താവാതെ നിന്നു. അഥര്‍വ അംഖോലേകര്‍, ഷെഡ്‌ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും