പാകിസ്ഥാന് ഇനി കാര്യങ്ങള്‍ കുറച്ച് കടുക്കും; ടി20 ലോകകപ്പ് സെമി ഫൈനലിലെത്തുക ദുഷ്‌കരം, സാധ്യതകള്‍

Published : Feb 21, 2026, 11:05 PM IST
Pakistan

Synopsis

ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി.

കൊളംബോ: ന്യൂസിലന്‍ഡ് - പാകിസ്ഥാന്‍ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് പങ്കുവെക്കേണ്ടി വന്നു. സൂപ്പര്‍ 8 ഘട്ടത്തിന് ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിരുന്നില്ല. ഇരുവര്‍ക്കും പോയിന്റ് പങ്കിടേണ്ടി വന്നതോടെ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങള്‍ നിര്‍ണായകമായി. ഇരുവര്‍ക്കും സമ്മര്‍ദ്ദമേറിയെന്ന് തന്നെ പറയാം. ടി20 ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു പാകിസ്ഥാന്. 2016 മുതല്‍ അവര്‍ക്കെതിരെ തോല്‍വി അറിഞ്ഞിരുന്നില്ല.

എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ റെക്കോര്‍ഡ് വ്യത്യസ്തമായ ഒരു കഥ പറയുന്നു. ടി20 ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടില്ല, 0-3 എന്ന നേര്‍ക്കുനേര്‍ റെക്കോര്‍ഡ് കൈവശം വച്ചിട്ടുണ്ട്. എന്നിരുന്നാലും, കൊളംബോയിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന സാഹചര്യങ്ങള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് ടീമിനെതിരെ പാകിസ്ഥാന് മേല്‍ക്കൈ ഉണ്ടായേക്കാം. എന്നാല്‍, ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ വലിയ പരീക്ഷണം നേരിടേണ്ടി വരും. ഈ ആഴ്ച ആദ്യം സിംബാബ്വെയോട് തോറ്റെങ്കിലും, പരിചിതമായ സ്വന്തം നാട്ടില്‍ ശ്രീലങ്ക ശക്തമായ ടീം തന്നെയാണ്.

ശേഷിക്കുന്ന മത്സരങ്ങളില്‍ ഏതെങ്കിലും സമാനമായ തോല്‍വി സംഭവിച്ചാല്‍, പാകിസ്ഥാന്റെ സെമിഫൈനല്‍ മോഹങ്ങളെ ഗുരുതരമായ അപകടത്തിലാക്കും. 24നാണ് പാകിസ്ഥാന്‍, ഇംഗ്ലണ്ടിനെ നേരിടുന്നത്. 25ന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ കിവീസ്-പാക് മത്സരത്തിന് ടോസ് വീണിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാല്‍ അഗ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന് ശേഷം മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.

പാകിസ്ഥാന്‍ ഒരു മാറ്റവുമായിട്ടാണ് സൂപ്പര്‍ എട്ട് മത്സരത്തിന് എത്തിയിരുന്നത്. ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി. ഖവാജ നഫായ് വഴിമാറി. ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തിയിരുന്നു. ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ തിരിച്ചെത്തി. കോള്‍ മക്‌കോഞ്ചി, കെയ്ല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നിവരാണ് പുറത്തായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആ തോല്‍വി ഞങ്ങള്‍ മറന്നു'; ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി ക്വിന്റണ്‍ ഡി കോക്ക്
കൊളംബോയില്‍ മഴ; പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് സൂപ്പര്‍ എട്ട് മത്സരം ഉപേക്ഷിച്ചു, ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം