Worst DRS : ഏറ്റവും മോശം റിവ്യൂ! പന്ത് ബാറ്റില്‍, എന്നിട്ടും എല്‍ബിക്ക് ഡിആര്‍‌എസ് വിളിച്ച് ബംഗ്ലാദേശ്- വീഡിയോ

Published : Jan 04, 2022, 02:49 PM ISTUpdated : Jan 04, 2022, 02:55 PM IST
Worst DRS : ഏറ്റവും മോശം റിവ്യൂ! പന്ത് ബാറ്റില്‍, എന്നിട്ടും എല്‍ബിക്ക് ഡിആര്‍‌എസ് വിളിച്ച് ബംഗ്ലാദേശ്- വീഡിയോ

Synopsis

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എന്ന് വിശേഷിപ്പിച്ചാണ് ഈ വീഡിയോ ട്വീറ്റ് ചെയ്യപ്പെടുന്നത്

ബേ ഓവല്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസിലൊന്നുമായി (DRS) ബംഗ്ലാദേശ് ടീം (Bangladesh Cricket Team). ന്യൂസിലന്‍ഡിനെതിരെ ബേ ഓവലില്‍ (Bay Oval, Mount Maunganui) പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ (New Zealand vs Bangladesh 1st Test) നാലാം ദിനമാണ് വിചിത്ര തീരുമാനം കൊണ്ട് ബംഗ്ലാ ടീം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 

ന്യൂസിലന്‍ഡ് സ്‌കോര്‍ 90/2 എന്ന നിലയില്‍ നില്‍ക്കേ റോസ് ടെയ്‌ലറായിരുന്നു ക്രീസില്‍. ടസ്‌കിന്‍ അഹമ്മദിന്‍റെ യോര്‍ക്കര്‍ ടെയ്‌ലര്‍ ബാറ്റില്‍ കൃത്യമായി കൊള്ളിച്ചെങ്കിലും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തു, റിവ്യൂ എടുത്തു. എന്നാല്‍ ബിഗ്‌സ്‌ക്രീനില്‍ കാഴ്‌ച കണ്ട ബംഗ്ലാദേശ് താരങ്ങള്‍ പരിഹാസരായി. പന്ത് കൃത്യമായി ബാറ്റില്‍ത്തന്നെ കൊണ്ടു എന്ന് അള്‍ട്രാ എഡ്‌ജില്‍ വ്യക്തമായി. ഇതുകണ്ട കമന്‍റേറ്റര്‍മാര്‍ക്ക് ചിരിയടക്കാനായില്ല. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എന്ന് വിശേഷിപ്പിച്ചാണ് ഈ വീഡിയോ ട്വീറ്റ് ചെയ്യപ്പെടുന്നത്.

മത്സരത്തില്‍ ഒരു ദിവസം മാത്രം അവശേഷിക്കേ രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സ് ലീഡില്‍ മാത്രമാണ് ന്യൂസിലന്‍ഡ്. 147/5 എന്ന നിലയില്‍ അ‍ഞ്ചാം ദിനമായ ഇന്ത്യ റോസ് ടെയ്‌ലറും(37*) സചിന്‍ രവീന്ദ്രയും(6*) ക്രീസിലെത്തും. നേരത്തെ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 328 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ലീഡ് നേടിയിരുന്നു. കിവീസ് പേസാക്രമണം അതിജീവിച്ച് 458 റണ്‍സെടുത്തു ബംഗ്ലാ കടുവകള്‍. 

Nehra backs Pujara Rahane : 'കോലിക്കും സമാന സ്‌കോറുകള്‍'; പൂജാരയ്‌ക്കും രഹാനെയ്‌ക്കും നെഹ്‌റയുടെ പിന്തുണ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്