പോരാട്ടം കനക്കുന്നു, സഞ്ജുവിനെ ആദ്യ 10ല്‍ നിന്ന് പുറത്താക്കി കിഷനും ശ്രേയസും ബട്‌ലറും; ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക്

Published : May 03, 2026, 09:15 PM ISTUpdated : May 03, 2026, 11:12 PM IST
Sanju Samson

Synopsis

കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ 61 റണ്‍സടിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് 323 റണ്‍സുമായി സഞ്ജുവിനെ മറികടന്ന് പതിനൊന്നാം സ്ഥാനത്തെത്തിതയാണ് മറ്റൊരു മാറ്റം.

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസൺ. കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിനായി 29 പന്തില്‍ 42 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ 354 റണ്‍സുമായി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 19 റണ്‍സെടുത്ത പഞ്ചാബ് ക്യാപ്റ്റൻ ശ്രേസയ് അയ്യര്‍ 328 റണ്‍സുമായി ഒമ്പതാം സ്ഥാനത്തെത്തി. പഞ്ചാബിനെതിരെ 26 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ സഞ്ജുവിനെ പിന്നിലാക്കി ആദ്യ പത്തിലെത്തിയപ്പോള്‍ 9 മത്സരങ്ങളില്‍ 315 റണ്‍സുള്ള സഞ്ജു സാംസണ്‍ പതിമൂന്നാം സ്ഥാനത്തേക്ക് വീണു. മുംബൈ ഇന്ത്യൻസിനെതിരെ 11 റണ്‍സെടുത്ത് പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയായത്.

കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ 61 റണ്‍സടിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് 323 റണ്‍സുമായി സഞ്ജുവിനെ മറികടന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തിതയാണ് മറ്റൊരു മാറ്റം. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുലിനെ മറികടന്ന് 10 കളികളില്‍ 440 റണ്‍സുമായി ഹൈദരാബദിന്‍റെ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 433 റണ്‍സുമായി രാഹുല്‍ തൊട്ടുപിന്നിലുണ്ട്.

കൊല്‍ക്കത്തക്കതിരെ 8 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയ ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ 425 റണ്‍സുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ വൈഭവ് സൂര്യവംശി(404) നാലാമതും പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ 385 റണ്‍സുമായി അഞ്ചാം സ്ഥാനത്തും എത്തി. 

വിരാട് കോലി(379) ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍  ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍(378), പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗ്(361) ഇഷാൻ കിഷന്‍(354), ജോസ് ബട്‌ലര്‍(335) എന്നിവരാണ് ടോപ് 10 ൽ ഇടം നേടിയ മറ്റ് താരങ്ങള്‍. രാജസ്ഥാന്‍റെ യശസ്വി ജയ്സ്വാള്‍(312), മുംബൈക്കായി മികവ് കാട്ടിയ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കിള്‍ടണ്‍(297),  രാജസ്ഥാന്‍റെ ധ്രുവ് ജുറെല്‍(290) എന്നിവരാണ് റണ്‍വേട്ടയില്‍ സഞ്ജുവിന് തൊട്ടുപിന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്
ഷെഡ്ജെയും സ്റ്റോയ്നിസും പൊരുതി; ഗുജറാത്തിനെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ, ജയിക്കാൻ 164 റൺസ്