കോലി മികച്ച ക്യാപ്റ്റന്‍ തന്നെ, സംശയമൊന്നുമില്ല; ഉദാഹരണസഹിതം വ്യക്തമാക്കി അശ്വിന്‍

Published : Jun 17, 2020, 07:18 PM ISTUpdated : Jun 17, 2020, 07:22 PM IST
കോലി മികച്ച ക്യാപ്റ്റന്‍ തന്നെ, സംശയമൊന്നുമില്ല; ഉദാഹരണസഹിതം വ്യക്തമാക്കി അശ്വിന്‍

Synopsis

ഒട്ടും തൃപ്തനല്ലാതെയാണ് അടുത്ത ബൗള്‍ ചെയ്തത്. അവിശ്വസനീയമെന്നു പറയട്ടെ മുബാറക്ക് നേരെ ഷോര്‍ട്ട് ലെഗ്ഗിലേക്കാണ് ഷോട്ട് പായിച്ചത്. ഫീല്‍ഡര്‍ അതു പിടികൂടുകയും ചെയ്തു.

ചെന്നൈ: ബാറ്റിങ്ങില്‍ തിളങ്ങുമ്പോഴും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ വിരാട് കോലി അല്പം പിറകിലാണ്. കോലിക്ക് കീഴില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുന്നുണ്ടെങ്കിലും ഇതുവരെ കിരീടം നേടിയിട്ടില്ല. എങ്കിലും കോലി മികച്ച ക്യാപ്റ്റന്‍ തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍. 

രണ്ട് സംഭവങ്ങളാണ് അശ്വിന്‍ സൂചിപ്പിക്കുന്നത്. അശ്വിന്‍ പറയുന്നതിങ്ങനെ... ''കോലി ക്യാപ്റ്റനായ ശേഷം ആദ്യത്തെ എവേ ടൂര്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു. ജഹാന്‍ മുബാറക്കായിരുന്നു ക്രീസില്‍. ഒരു ഫീല്‍ഡറെ ഷോര്‍ട്ട് ലെഗ്ഗില്‍ നിര്‍ത്തണമെന്ന് കോലി പറഞ്ഞു. ലെഗ് സ്ലിപ്പിനെ ഷോര്‍ട്ട് ലെഗ്ഗിലേക്കു മാറ്റാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നായിരുന്നു കോലിയുടെ മറുപടി. കാരം ബോള്‍ എറിയാന്‍ കോലി ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് വളരെ നന്നായി ബാറ്റിലേക്കു വരുന്നുണ്ടെന്നും കവറില്‍ ഫീല്‍ഡര്‍ വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നും നിങ്ങള്‍ എങ്ങനെ വേണമെങ്കിലും ബൗള്‍ ചെയ്‌തോളൂയെന്നും കോലി വ്യക്തമാക്കി.

ഒട്ടും തൃപ്തനല്ലാതെയാണ് അടുത്ത ബൗള്‍ ചെയ്തത്. അവിശ്വസനീയമെന്നു പറയട്ടെ മുബാറക്ക് നേരെ ഷോര്‍ട്ട് ലെഗ്ഗിലേക്കാണ് ഷോട്ട് പായിച്ചത്. ഫീല്‍ഡര്‍ അതു പിടികൂടുകയും ചെയ്തു. ന്യൂസിലന്‍ഡ് പര്യടനത്തിലും കോലിയുടെ നിര്‍ദേശം എനിക്ക് ഗുണം ചെയ്തു. ന്യൂസിലന്‍ഡിലെ പിച്ചുകളില്‍ അധികം ടേണ്‍ ലഭിച്ചിരുന്നില്ല. 

എന്നാല്‍ കവറിലെ ഫീല്‍ഡറെ ഗള്ളിയിലേക്കു കോലി മാറ്റി. ഗള്ളിയിലേക്കു തന്നെ ഷോട്ട് കളിച്ച നിക്കോള്‍സിനെ താന്‍ പുറത്താക്കുകയും ചെയ്തു. എന്തുകൊണ്ടായിരുന്നു ഫീല്‍ഡറെ മാറ്റിയതെന്നു കോലിയോട് ചോദിച്ചിരുന്നു. പന്ത് നന്നായി സ്പിന്‍ ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മിഡ് വിക്കറ്റിലേക്ക് ഷോട്ട് പോവാന്‍ സാധ്യത കൂടുതലാണെന്നായിരുന്നു കോലിയുടെ മറുപടി. അങ്ങനെയൊരു കാര്യം എന്‍റെ മനസിലേക്കു വന്നില്ല.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം