രഞ്ജി ട്രോഫി സെമി: അസറുദ്ദീൻ-സൽമാൻ നിസാർ കൂട്ടുകെട്ടിലൂടെ തിരിച്ചടിച്ച് കേരളം; ഗുജറാത്തിനെതിരെ മികച്ച നിലയിൽ

Published : Feb 18, 2025, 12:11 PM ISTUpdated : Feb 18, 2025, 12:17 PM IST
രഞ്ജി ട്രോഫി സെമി: അസറുദ്ദീൻ-സൽമാൻ നിസാർ കൂട്ടുകെട്ടിലൂടെ തിരിച്ചടിച്ച് കേരളം; ഗുജറാത്തിനെതിരെ മികച്ച നിലയിൽ

Synopsis

രണ്ടാം ദിനം തുടക്കത്തിലെ തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മടങ്ങിയതോടെ കേരളം സമ്മര്‍ദ്ദത്തിലായി.

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ മുഹമ്മദ് അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ടിലൂടെ കേരളത്തിന്‍റെ തിരിച്ചടി. രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 87 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാൻ നിസര്‍ സഖ്യം കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന നിലയിലാണ്. 85റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും 28 റണ്‍സോടെ സല്‍മാന്‍ നിസാറും ക്രീസില്‍. 69 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.

രണ്ടാം ദിനം തുടക്കത്തിലെ കേരളത്തെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നാഗ്വാസ്വാലയുടെ പന്തില്‍ ആര്യ ദേശായി ക്യാച്ച് നല്‍കി മടങ്ങിയതോടെ കേരളം സമ്മര്‍ദ്ദത്തിലായി. 206-5 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യം കരുതലോടെ കളിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു.106 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അസറുദ്ദീന്‍ 160 പന്തില്‍ 85 റണ്‍സുമായി ക്രീസിലുള്ളപ്പോള്‍ 90 പന്തില്‍ മൂന്ന് ബൗണ്ടറി പറത്തിയാണ് സല്‍മാൻ നിസാര്‍ 28 റണ്‍സടിച്ചത്.

ചാമ്പ്യൻസ് ട്രോഫി: കളിക്കാർക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ

കേരളത്തിന്‍റെ അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയാണ് ഇരുവരും. കഴിഞ്ഞ മത്സരങ്ങളില്‍ ഇരുവരുടെയും ബാറ്റിംഗ് മികവാണ് കേരളത്തിന് എതിരാളികള്‍ക്കുമേല്‍ മുന്‍തൂക്കം നല്‍കിയത്. ഇന്നലെ  നിര്‍ണായക ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. തുടർന്നെത്തിയ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്.

ഇന്ത്യ-പാക് മത്സരത്തിനുള്ള 94 ലക്ഷം രൂപയുടെ വിഐപി ടിക്കറ്റുകള്‍ വേണ്ടെന്ന് വെച്ച് പിസിബി ചെയര്‍മാൻ

എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ  49 റൺസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍