സ്ലിപ്പില്‍ കോലി കൈവിട്ടു, നിലത്തുവീഴും മുമ്പെ പറന്നു പിടിച്ച് റിഷഭ് പന്ത്-വീഡിയോ

Published : Dec 17, 2022, 04:50 PM IST
സ്ലിപ്പില്‍ കോലി കൈവിട്ടു, നിലത്തുവീഴും മുമ്പെ പറന്നു പിടിച്ച് റിഷഭ് പന്ത്-വീഡിയോ

Synopsis

സ്പിന്നര്‍മാരെ ഇരുവരും ഫലപ്രദമായി നേരിട്ടത്തോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പേസര്‍മാരെ മടക്കി വിളിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍റെ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. അനായാസ ക്യാച്ചായിരുന്നെങ്കിലും കോലിക്ക് അത് കൈയിലൊതുക്കാനായില്ല.

ചിറ്റഗോറം: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ നാലാം ദിനം തന്നെ ജയിച്ചു കയറാമെന്നതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ നാലാം ദിനം 42-0 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍മാരായ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും സാക്കിര്‍ ഹസനും ഇന്ത്യന്‍ ബൗളര്‍മാരെ നല്ലരീതിയില്‍ പരീക്ഷിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇവര്‍ പ്രതിരോധിച്ചു നിന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസഹായരായി.

സ്പിന്നര്‍മാരെ ഇരുവരും ഫലപ്രദമായി നേരിട്ടത്തോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പേസര്‍മാരെ മടക്കി വിളിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍റോ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. അനായാസ ക്യാച്ചായിരുന്നെങ്കിലും കോലിക്ക് അത് കൈയിലൊതുക്കാനായില്ല. കോലിയുടെ കൈയില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ വീണത് റിഷഭ് പന്തിന്‍റെ മുന്നിലായിരുന്നു. പന്ത് നിലത്തുവീഴും മുമ്പ് പറന്നു പിടിച്ച റിഷഭ് പന്ത് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

റബാഡയുടെ പെര്‍ഫെക്‌ട് ബൗണ്‍സര്‍, വായുവില്‍ വണ്ടര്‍ ക്യാച്ചുമായി സോണ്ടോ- വീഡിയോ

ആദ്യ വിക്കറ്റ് വീഴ്ത്താന്‍ വിയര്‍ത്ത ഇന്ത്യക്ക് പിന്നാലെ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്താനായി. വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ അക്സര്‍ മടക്കുകയും ലിറ്റണ്‍ ദാസും(19), മുഷ്ഫീഖുര്‍ റഹീമും(23) കാര്യമായ സംഭാവനകളില്ലാതെ മടങ്ങുകയും ചെയ്തതോടെ ബംഗ്ലാദേ് പ്രതിരോധത്തിലായി.എന്നാല്‍ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച ഹസനും(100) ഷാക്കിബും(40) മെഹ്ദി ഹസനും(9) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചു നിന്നതോടെ പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീണ്ടു. 42- 0 എന്ന സ്കോറിലാണ് ബംഗ്ലാദേശ് നാലാം ദിനം ക്രീസിലിറങ്ങിയത്. ഇന്ത്യക്കായി മൂന്ന് വിക്കറ്റുമായി അക്സര്‍ പട്ടേലാണ് ബൗളിംഗില്‍ തിളങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍