ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി സനത് ജസൂര്യ, മൂന്ന് റണ്‍സിന് നാലു വിക്കറ്റ്; ശ്രീലങ്ക ലെജന്‍ഡ്സിന് വമ്പന്‍ ജയം

Published : Sep 13, 2022, 10:52 PM IST
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി സനത് ജസൂര്യ, മൂന്ന് റണ്‍സിന് നാലു വിക്കറ്റ്;  ശ്രീലങ്ക ലെജന്‍ഡ്സിന് വമ്പന്‍ ജയം

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ ബെല്ലും മസ്റ്റാര്‍ഡും ചേര്‍ന്ന് 25 റണ്‍സടിച്ചശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. മസ്റ്റാര്‍ഡ് 14 റണ്‍സെടുത്തപ്പോള്‍ സ്കോഫീല്‍ഡ്, പാരി എന്നിവര്‍ 10 റണ്‍സ് വീതമെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനാില്ല. ശ്രീലങ്കക്കായി സനത് ജയസൂര്യ നാലോവറില്‍ രണ്ട് മെയ്ഡിന്‍ അടക്കം മൂന്ന് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കുലശേഖരയും ചതുരംഗ ഡിസില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്സിനെതിരെ ശ്രീലങ്ക ലെജന്‍ഡ്സിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക  ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം 14. 3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. സ്കോര്‍ ഇംഗ്ലണ്ട് ലെജന്‍ഡ്സ് 19 ഓവറില്‍ 78ന് ഓള്‍ ഔട്ട്, ശ്രീലങ്ക ലെജന്‍ഡ്സ് 14.3 ഓവറില്‍ 79-3.

ബൗളിംഗില്‍ മൂന്ന് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സനത് ജയസൂര്യയാണ് ലങ്കയുടെ വിജയശില്‍പി. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇയാന്‍ ബെല്ലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെല്ലിന് പുറമെ മൂന്ന് പേര്‍ കൂടി മാത്രമെ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നുള്ളു.

ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍

ഓപ്പണിംഗ് വിക്കറ്റില്‍ ബെല്ലും മസ്റ്റാര്‍ഡും ചേര്‍ന്ന് 25 റണ്‍സടിച്ചശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. മസ്റ്റാര്‍ഡ് 14 റണ്‍സെടുത്തപ്പോള്‍ സ്കോഫീല്‍ഡ്, പാരി എന്നിവര്‍ 10 റണ്‍സ് വീതമെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനാില്ല. ശ്രീലങ്കക്കായി സനത് ജയസൂര്യ നാലോവറില്‍ രണ്ട് മെയ്ഡിന്‍ അടക്കം മൂന്ന് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കുലശേഖരയും ചതുരംഗ ഡിസില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ല, പന്തിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും ബിസിസിഐ

മറുപടി ബാറ്റിംഗില്‍ ദില്‍ഷന്‍ മുനവീരയും തിലകരത്നെ ദില്‍ഷനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സടിച്ച് ലങ്കക്ക് ഭേദപ്പെട്ട തുടക്കമിട്ടു. ദില്‍ഷന്‍(15) പുറത്തായശേഷം ഉപുല്‍ തരംഗ(23)യുമായി ചേര്‍ന്ന് ദില്‍ഷന്‍ മുനവീര ലങ്കയെ 63 റണ്‍സില്‍ എത്തിച്ചു. ഇരുവരും പുറത്തായശേഷം ജീവന്‍ മെന്‍ഡിസും(8) ചമര സില്‍വയും(0) ചേര്‍ന്ന് ലങ്കയെ ജയത്തിലെത്തിച്ചു. രണ്ട് കളികളില്‍ ലങ്കയുടെ രണ്ടാം ജമാണിത്. പോയന്‍റ് പട്ടികയില്‍ നാലു പോയന്‍റുമായി ലങ്കയാണ് ഒന്നാമത്. ഇന്ത്യ ലെജന്‍ഡ്സ് രണ്ടാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നാഗ്പൂരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, സഞ്ജു ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍
ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിലുമുണ്ടാവില്ല; ബംഗ്ലാദേശിന് അന്ത്യശാസനവുമായി ഐസിസി, മറുപടി നല്‍കാൻ ഒരു ദിവസം കൂടി