'പുറത്തുനിന്നുള്ള സംസാരങ്ങള്‍ ബാധിക്കുന്നില്ല'; വിരമിക്കല്‍ അഭ്യൂഹങ്ങളെ തള്ളി രോഹിത് ശര്‍മ

Published : Jul 18, 2026, 08:48 PM IST
Rohit Sharma

Synopsis

ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. പുറത്തു നടക്കുന്ന ചര്‍ച്ചകള്‍ തന്നെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍, ഈ വാര്‍ത്തകള്‍ ബിസിസിഐയും നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായി അദ്ദേഹം തുടരുന്നു.

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ലോര്‍ഡ്സില്‍ പരിശീലനത്തിനെത്തിയപ്പോഴാണ്, തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഇത്തരം ചര്‍ച്ചകളെ താന്‍ കാര്യമാക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയത്.

ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്കുമായി സംസാരിക്കുന്നതിനിടെ, പുറത്തു നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് രോഹിത് പരാമര്‍ശിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 'പുറത്ത് എന്ത് നടക്കുന്നു എന്നത് നമ്മളെ ബാധിക്കുന്ന കാര്യമേയല്ല' എന്ന് അദ്ദേഹം പറയുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ഡിഫിലെ രണ്ടാം ഏകദിനത്തിന് ശേഷമാണ്, ലോര്‍ഡ്സിലെ മത്സരം രോഹിത്തിന്റെ അവസാന ഏകദിനമായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ ഈ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്ക് മുന്നോടിയായി, സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ രോഹിത്തിന്റെ ഭാവി പദ്ധതികളില്‍ അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും ഈ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. എന്നിരുന്നാലും, ബിസിസിഐയിലെ ഉന്നതരുമായി സംസാരിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് പരമ്പരകളില്‍ രോഹിത്തിനെ നിലനിര്‍ത്തുകയായിരുന്നു.

ഇന്ത്യയുടെ കരുത്തന്‍

ഏകദിന ക്രിക്കറ്റില്‍ 11,700-ലധികം റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മ, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തുവെങ്കിലും, ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഏറ്റവും സീനിയര്‍ താരമെന്ന നിലയില്‍ ടീമിലെ സുപ്രധാന അംഗമായി അദ്ദേഹം തുടരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; യുവ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്, ഹര്‍ഷ് ദുബേ പകരമെത്തും
വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് വിട; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശര്‍മ