SA vs IND: ബൗണ്‍സറിലൂടെ തിരിച്ചടിച്ച് ജാന്‍സന്‍, ചിരി മാഞ്ഞ് ചൂടായി ബുമ്ര

By Web TeamFirst Published Jan 5, 2022, 7:42 PM IST
Highlights

ക്രീസിലെത്തിയപാടെ ബുമ്രയെ ബൗണ്‍സറുകളിലൂടെയണ് ജാന്‍സണ്‍ വരവേറ്റത്. ജാന്‍സന്റെ ഒരു ബൗണ്‍സര്‍ ബുമ്രയുടെ കൈയില്‍ തട്ടുകയും ചെയ്തു. ഇതിന് പിന്നാലെ ബുമ്രയെ തുറിച്ചുനോക്കിയ ജാന്‍സണോട് ആ പന്തുകൊണ്ട് തനിക്ക് വേദനിച്ചില്ലിന്ന് ബുമ്ര മറുപടി നല്‍കി.

ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനും(Marco Jansen) ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്രയും(Jasprit Bumrah) തമ്മില്‍ വാക്‌പോര്. ബാറ്റ് ചെയ്യാനായി എത്തിയപ്പോള്‍ ജാന്‍സന്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിിഞ്ഞതാണ് എപ്പോഴും ചിരിച്ച മുഖവുമായി നില്‍ക്കാറുള്ള ബുമ്രയെ ചൊടിപ്പിച്ചത്.

ഹനുമ വിഹരിക്കൊപ്പം ബാറ്റ് ചെയ്ത ബുമ്ര അതിവേഗം റണ്‍സ് നേടാന്‍ ശ്രമിക്കവേ ആണ് ജാന്‍സന്‍ ബൗണ്‍സറുകള്‍ എറിഞ്ഞു പ്രകോപിപ്പിച്ചത്. ഷാര്‍ദുല്‍ ഠാക്കുറിന്റെയും മുഹമ്മദ് ഷമിയുടെയും വിക്കറ്റുകള്‍ ജാന്‍സന്‍ എറിഞ്ഞിട്ടതിന് പിന്നാലെ ആയിരുന്നു ബുമ്ര ക്രീസിലെത്തിയത്

ക്രീസിലെത്തിയപാടെ ബുമ്രയെ ബൗണ്‍സറുകളിലൂടെയണ് ജാന്‍സണ്‍ വരവേറ്റത്. ജാന്‍സന്റെ ഒരു ബൗണ്‍സര്‍ ബുമ്രയുടെ കൈയില്‍ തട്ടുകയും ചെയ്തു. ഇതിന് പിന്നാലെ ബുമ്രയെ തുറിച്ചുനോക്കിയ ജാന്‍സണോട് ആ പന്തുകൊണ്ട് തനിക്ക് വേദനിച്ചില്ലിന്ന് ബുമ്ര മറുപടി നല്‍കി. അടുത്ത പന്തും ബുമ്രക്കുനേരെ ജാന്‍സണ്‍ ബൗണ്‍സര്‍ എറിഞ്ഞു. തുടര്‍ന്ന് ബൗളറുടെ അടുത്തേക്ക് നടന്നെത്തിയ ബുമ്ര രോഷാകുലനായി സംസാരിച്ചു. ജാന്‍സണും വിട്ടുകൊടുത്തില്ല.

Bumrah reminding Jansen that SA are yet to bat 😬 pic.twitter.com/FjUbNY2t4x

— Rahul Sharma (@CricFnatic)

ഇതോടെ അമ്പയര്‍ മറൈസ് ഇറാസ്മുസ് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കി. ഓവറിലെ അവസാന പന്തും ബാറ്റില്‍ കൊള്ളിക്കാന്‍ കഴിയാതിരുന്ന ബുമ്ര പക്ഷെ ചിരിച്ചുകൊണ്ടാണ് പിന്നീട് ക്രീസില്‍ നിന്നത്.

എന്നാല്‍ ജാന്‍സണെതിരെ റണ്‍സടിക്കാനായില്ലെങ്കിലും തൊട്ടടുത്ത ഓവറില്‍ സിക്‌സടിച്ച് ബുമ്ര കണക്കു തീര്‍ത്തു. അവസാനം ലുങ്കി എങ്കിഡിയുടെ പന്തില്‍ മാര്‍ക്കൊ ജാന്‍സണ്‍ തനനെ ബുമ്രയെ പിടികൂടുകയും ചെയ്തു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ബുമ്രയുടെ സഹതാരം കൂടിയാണ് ജാന്‍സണ്‍.

രണ്ടാം ദിവസം ജാന്‍സണ്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ബുമ്ര ബൗണ്‍സറുകളെറിഞ്ഞ് ജാന്‍സണെ പ്രകോപിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ജാന്‍സണ്‍ നല്‍കിയതെന്നാണ് ആരാധകര്‍ കരുതുന്നത്.

click me!