സുരക്ഷാ ഭടന്മാരോ താര ജാഡകളോ ഇല്ലാതെ ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' ആരാധകർക്കൊപ്പം ബീച്ചിൽ ക്രിക്കറ്റ് കളിച്ച് സഞ്ജു

Published : May 13, 2026, 11:13 AM IST
Sanju Samson Beach Cricket

Synopsis

യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെയാണ് സഞ്ജു ചെന്നൈയിലെ ബീച്ചിലെത്തിയത്. അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേർന്ന താരം അവരിൽ ഒരാളായി മാറി.

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതുമുതല്‍ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തം ചേട്ടനാണ്. താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ഇടപഴകാറുള്ള സഞ്ജു കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്‍മാരുടെയോ മറ്റ് സന്നാഹങ്ങളുടെയോ അകമ്പടിയില്ലാതെ ബീച്ചില്‍ കാറില്‍ വന്നിറങ്ങി പ്രദേശിക കളിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെയാണ് സഞ്ജു ചെന്നൈയിലെ ബീച്ചിലെത്തിയത്. അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേർന്ന താരം അവരിൽ ഒരാളായി മാറി. കൗതുകകരമായ കാര്യം, വലംകൈയ്യൻ ബാറ്ററായ സഞ്ജു ബീച്ചിൽ ഇടംകൈയ്യനായാണ് ആദ്യം ബാറ്റ് ചെയ്തത്. പ്രാദേശിക കളിക്കാര്‍ എറിഞ്ഞ പന്ത് സഞ്ജു സിക്സറിന് തൂക്കിയപ്പോൾ ആവേശത്തിലായ ആരാധകർ താരത്തെ പൊതിഞ്ഞു. ഏറെ നേരം പ്രാദേശിക കളിക്കാര്‍ക്കൊപ്പം സമയം ചെലവിട്ടശേഷം മടങ്ങാനൊരുങ്ങവെ പ്രശസ്തമായ 'തട്രോം...തൂക്രോം' ഡയലോഗും ആരാധകരെ കൊണ്ട് പറയിപ്പിച്ചാണ് സഞ്ജു തിരിച്ചുപോയത്.

ചെന്നൈ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെക്കുറിച്ച് 'സൂപ്പർ കിംഗ്‌സ് പോഡ്‌കാസ്റ്റിൽ' സഞ്ജു കഴിഞ്ഞ ദിവസം മനസ് തുറന്നിരുന്നു. ട്രേഡ് ചർച്ചകൾ നടക്കുമ്പോൾ തന്നെ ചെന്നൈ ആരാധകർ തന്നെ സ്വീകരിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞിരുന്നു. എവിടെ വെച്ച് ഒരു തമിഴ്നാട്ടുകാരനെ കണ്ടാലും 'സഞ്ജു സിഎസ്‌കെയിലേക്ക് വരൂ' എന്നാണ് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ ഈ മഞ്ഞ ജേഴ്സി അണിയുമ്പോൾ എനിക്ക് വലിയ ഉത്തരവാദിത്തം തോന്നുന്നു. ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് ഞാൻ രണ്ടുതവണ ചിന്തിക്കും, ആരാധകരെ നിരാശപ്പെടുത്താൻ എനിക്ക് കഴിയില്ല-സഞ്ജു പറഞ്ഞു.

 

പെരുമാറ്റം കൊണ്ടു മാത്രമല്ല ആദ്യ സീസണിലെ പ്രകടനം കൊണ്ടും സഞ്ജു ചെന്നൈ ആരാധകരുടെ പ്രിയങ്കരനാവുകയാണ്. ഈ സീസണിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സഞ്ജുവാണ്. 11 മത്സരങ്ങളിൽ നിന്ന് 430 റൺസടിച്ച സഞ്ജു രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്യം പ്ലേ ഓഫ്, ജീവന്‍മരണ പോരാട്ടങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയുടെ വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് ചെന്നൈ
സാധ്യതകള്‍ മാറിമറിയുന്നു, 94.9% പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത്, ആർസിബിക്ക് ആശങ്ക, ചെന്നൈക്കും പഞ്ചാബിനും പ്രതീക്ഷ