
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് വലിയ ആശ്വാസ വാർത്ത. പരിക്കിനെ തുടർന്ന് സന്നാഹ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഞായറാഴ്ച നെറ്റ്സിൽ ബാറ്റിങ് പുനരാരംഭിച്ചു. വ്യാഴാഴ്ച പരിശീലനത്തിനിടെ വലതുകൈയിലെ മോതിരവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഗില്ലിന് എസ്‌എൽസി ഇലവനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരം നഷ്ടമായത്.
ഗില്ലിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുലാണ് ടീമിനെ നയിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ബിസിസിഐ നായകന് വിശ്രമം അനുവദിച്ചിരുന്നത്. എന്നാൽ കൊളംബോയിലെ എൻസിസി ഗ്രൗണ്ടിൽ നടന്ന സന്നാഹ മത്സരത്തിന്‍റെ അവസാന ദിനം ഗിൽ നെറ്റ്സിൽ തിരിച്ചെത്തുകയും പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടുകയും ചെയ്തു. ബാറ്റിങ്ങിനിടെ താരം യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചില്ലെന്നത് മാനേജ്‌മെന്‍റിന് ആശ്വാസമാണ്. നേരത്തെ പരിക്കുമൂലം പേസര്‍ ജസ്പ്രീത് ബുറയെയും സായ് സുദര്‍ശനെയും ഇന്ത്യക്ക് പരമ്പരയില്‍ നിന്ന് പൂര്‍ണമായും നഷ്ടമായിരുന്നു. പരിക്കുമൂലം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരമ്പരയിലെ ആദ്യ ടെസ്റ്റ് നഷ്ടമാവും.
Indian Captain Shubman Gill working hard with the batting coach for the Test series 🇮🇳
- Great signs for Team India. pic.twitter.com/NVFs2DPwPy— Johns. (@CricCrazyJohns) August 9, 2026
ഓഗസ്റ്റ് 15-ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിനുമുമ്പ് നായകൻ ഫിറ്റ്നസ് വീണ്ടെടുത്തത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകും. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിൽ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ പരമ്പരയിൽ വിജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!