ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത; നായകൻ ശുഭ്മാൻ ഗിൽ നെറ്റ്സിൽ തിരിച്ചെത്തി

Published : Aug 09, 2026, 02:09 PM ISTUpdated : Aug 09, 2026, 02:12 PM IST
kl rahl and shubman gill

Synopsis

ഗില്ലിന്‍റെ അഭാവത്തിൽ മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുലാണ് ടീമിനെ നയിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ബിസിസിഐ നായകന് വിശ്രമം അനുവദിച്ചിരുന്നത്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് വലിയ ആശ്വാസ വാർത്ത. പരിക്കിനെ തുടർന്ന് സന്നാഹ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഞായറാഴ്ച നെറ്റ്സിൽ ബാറ്റിങ് പുനരാരംഭിച്ചു. വ്യാഴാഴ്ച പരിശീലനത്തിനിടെ വലതുകൈയിലെ മോതിരവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഗില്ലിന് എസ്‌എൽസി ഇലവനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരം നഷ്ടമായത്.

ഗില്ലിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുലാണ് ടീമിനെ നയിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ബിസിസിഐ നായകന് വിശ്രമം അനുവദിച്ചിരുന്നത്. എന്നാൽ കൊളംബോയിലെ എൻസിസി ഗ്രൗണ്ടിൽ നടന്ന സന്നാഹ മത്സരത്തിന്‍റെ അവസാന ദിനം ഗിൽ നെറ്റ്സിൽ തിരിച്ചെത്തുകയും പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടുകയും ചെയ്തു. ബാറ്റിങ്ങിനിടെ താരം യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചില്ലെന്നത് മാനേജ്‌മെന്‍റിന് ആശ്വാസമാണ്. നേരത്തെ പരിക്കുമൂലം പേസര്‍ ജസ്പ്രീത് ബുറയെയും സായ് സുദര്‍ശനെയും ഇന്ത്യക്ക് പരമ്പരയില്‍ നിന്ന് പൂര്‍ണമായും നഷ്ടമായിരുന്നു. പരിക്കുമൂലം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരമ്പരയിലെ ആദ്യ ടെസ്റ്റ് നഷ്ടമാവും.

ഓഗസ്റ്റ് 15-ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിനുമുമ്പ് നായകൻ ഫിറ്റ്നസ് വീണ്ടെടുത്തത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകും. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിൽ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ പരമ്പരയിൽ വിജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്‍ക്കത്തയോ ചെന്നൈയോ? രണ്ടായാലും ഹാർദിക്കിന് എളുപ്പമല്ല, എന്തുകൊണ്ട്?
പോരാട്ടച്ചൂടിൽ കാലികറ്റ് ഗ്ലോബ്‌സ്റ്റാർസ്; കെസിഎല്ലിനായുള്ള പരിശീലന ക്യാമ്പിന് തിരുവവന്തപുരത്ത് തുടക്കം