
മുംബൈ: ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് ഐ.പി.എഎല്ലില്‍ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാറിന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ആരാധകര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് കാരണമായത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അണ്‍ ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാല്‍ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് ഇപ്പോൾ മുംബൈ ടീമുമായി ബന്ധപ്പെട്ട് സൂര്യയുടെ പ്രൊഫൈലിൽ നിലവിലുള്ളത്.
2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ 2026 ഐ.പി.എൽ സീസണില്‍ തിളങ്ങാനായിരുന്നില്ല. സീസണിൽ 20.77 ശരാശരിയിൽ 270 റൺസ് മാത്രമാണ് സൂര്യ നേടിയത്. രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. സീസണില്‍ മുംബൈ ഇന്ത്യൻസ് പോയിന്‍റെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
Suryakumar Yadav removed Mumbai Indians and Mumbai from his bio. He unfollowed Mumbai Indians. MI unfollowed him. He deleted all MI related pics and videos from his insta id. He changed his pfp too.
What's cooking? pic.twitter.com/PL6ErA6tDc— SKY n Supla Shot (@sky_63_mr_t20i) June 7, 2026
കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നേടിയിട്ടും ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ ബി.സി.സി.ഐ നായകനായി തെരഞ്ഞെടുത്തത്. നായകസ്ഥാനത്തു നിന്ന് പുറത്താക്കിയതിനൊപ്പം 35കാരനായ സൂര്യയെ കളിക്കാരനെന്ന നിലയില്‍ പോലും ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. അടുത്ത സീസണില്‍ മുംബൈ ഇന്ത്യൻസിലും പുതിയ ക്യാപ്റ്റൻ വരുമെന്നാണ് കരുതുന്നത്. ഭാവി മുന്നില്‍ കണ്ട് യുവതാരം തിലക് വര്‍മയെ മുംബൈ നായകനായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൂര്യകുമാര്‍ മുംബൈ വിടാന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!