ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

Published : Nov 01, 2022, 09:41 AM IST
 ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

Synopsis

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്റ് വീതം. റൺനിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‍വേയുമാണ് ഇന്ത്യയുടെ എതിരാളികൾ.

മെല്‍ബണ്‍: ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് പ്രവചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണിപ്പോൾ. രണ്ട് കളിശേഷിക്കേ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം. സൂര്യകുമാർ യാദവ് ഒഴികെയുള്ള ബാറ്റർമാർ കളിമറന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേരിട്ടത് അഞ്ച് വിക്കറ്റ് തോൽവി. ഇതോടെ രണ്ടാം ഗ്രൂപ്പിലെ ശേഷിച്ച രണ്ട് കളിയും ഇന്ത്യക്ക് നിർണായകമായി.

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയന്‍റ് വീതം. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‍വേയുമാണ് ഇന്ത്യയുടെ എതിരാളികൾ.

രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യ സെമിയുറപ്പിക്കും. അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്.

ഓസ്ട്രേലിയയിലെ മോശം കാലാവസ്ഥയും കാര്യങ്ങൾ സങ്കീർണാക്കുന്നു. ഏതെങ്കിലും കളി മഴമുടക്കിയാലും കണക്കുകൂട്ടലുകളെല്ലാം തകിടം മറിയും. പാകിസ്ഥാനെയും നെതർലൻഡ്സിനേയും നേരിടാനുള്ള ദക്ഷിണാഫ്രിക്ക ഒരുകളിയിൽ ജയിച്ചാൽ സെമിയുറപ്പിക്കാം. അത്ഭുതങ്ങൾ സംഭവിച്ചാലേ പാകിസ്ഥാനും സിംബാബ്‍വേയ്ക്കും സെമിസാധ്യതയുള്ളൂ.

ന്യൂസിലന്‍ഡിനെതിരെ ഏകദിന- ടി20 പരമ്പര: സഞ്ജു ടീമില്‍, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

ഗ്രൂപ്പ് ഒന്നിലും സെമി ഫൈനല്‍ ഉറപ്പിച്ചുവെന്ന് ആര്‍ക്കും ഉറപ്പ് പറയാനായിട്ടില്ല. അഞ്ച് പോയന്‍റുള്ള ന്യൂസിലന്‍ഡാണ് സെമിയിലേക്ക് കാലെടുത്തുവെച്ചുവെന്ന് പറയാവുന്ന ഒരേയൊരു ടീം. രണ്ട് മത്സരം ബാക്കിയുള്ള ന്യൂസിലന്‍ഡിന് ഒരു കളിയെങ്കിലും ജയിച്ചാല്‍ സെമിയിലെത്താം. ഓസ്ട്രേലിയക്കും അഞ്ച് പോയന്‍റുണ്ടെങ്കിലും ഒരു മത്സരം മാത്രമാണ് അവര്‍ക്കിനി അവശേഷിക്കുന്നത്. അഫ്ഗാനിസ്ഥാന് എതിരാളികള്‍ എന്ന ആനുകൂല്യം ഓസീസിനുണ്ട്.

3 പോയന്‍റുള്ള ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനെപ്പോലെ രണ്ട് മത്സരം അവശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും അവസാന മത്സര്തില്‍ ശ്രീലങ്കയുമാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ എന്നതിനാല്‍ ഓസ്ട്രേലിയയെക്കാള്‍ വലിയ വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്ക് സാങ്കേതികമായി മാത്രം ഇപ്പോഴും സാധ്യതകളുണ്ടെന്ന് മാത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

11 ഇന്നിംഗ്സില്‍ 103 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ്, ബാബര്‍ അസമിനെ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍
ഐസിസിയുടെ അന്ത്യശാസനം തള്ളി, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ്, പകരക്കാരായി എത്തുക സ്കോട്‌ലന്‍ഡ്