ദക്ഷിണാഫ്രിക്കക്കെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി, സൂപ്പര്‍താരം പുറത്ത്

Published : Nov 03, 2022, 12:40 PM ISTUpdated : Nov 03, 2022, 12:42 PM IST
ദക്ഷിണാഫ്രിക്കക്കെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി, സൂപ്പര്‍താരം പുറത്ത്

Synopsis

വലതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സമന് സൂപ്പര്‍ 12ല്‍ ഇന്ത്യക്കും സിംബാബ്‌വെക്കുമെതിരായ മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരാ മത്സരത്തില്‍ ടീമിലെത്തിയ സമന്‍ 16 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

സിഡ്നി: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പോരാട്ടത്തിന് പാക്കിസ്ഥാന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്. വലതു കാല്‍മുട്ടിന് പരിക്കേറ്റ ഫഖര്‍ സമന്‍ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. ഫഖറിന് പകരം മുഹമ്മദ് ഹാരിസിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി ടെക്നിക്കല്‍ കമ്മിറ്റി പാക് ടീമിന് അനുമതി നല്‍കി.

വലതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സമന് സൂപ്പര്‍ 12ല്‍ ഇന്ത്യക്കും സിംബാബ്‌വെക്കുമെതിരായ മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ടീമിലെത്തിയ സമന്‍ 16 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. പിന്നീട് പരിക്ക് വഷളയാതോടെ സമന് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് പാക്കിസ്ഥാന്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

കോലിയുടെ ചതി, പെനാല്‍റ്റി വിധിച്ചിരുന്നെങ്കില്‍ കളി മാറിയേനെ'; ഗുരുതര ആരോപണവുമായി ബംഗ്ലാദേശി താരം

സമന് പകരം ടീമിലെത്തിയ 21കാരനായ ഹാരിസ് പാക്കിസ്ഥാനുവേണ്ടി ഇതുവരെ ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഹാരിസ് ഏഴ് റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഹാരിസ്.

പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഫഖര്‍ സമന്‍ ആദ്യം ഉള്‍പ്പെട്ടിരുന്നില്ല. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലായിരുന്നു സമന്‍. എന്നാല്‍ ലെഗ് സ്പിന്നര്‍ ഉസ്മാന്‍ ഖാദിറിന് ലോകകപ്പിന് മുമ്പ് പരിക്കേറ്റതോടെയാണ് സമനെ പകരക്കാരനായി 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ആ റണ്‍ ഔട്ടിലൂടെ കോലി കാര്‍ത്തിക്കിന്‍റെ കരിയര്‍ അവസാനിപ്പിച്ചെന്ന് ആരാധകര്‍

സൂപ്പര്‍ 12ല്‍ ഇന്ത്യക്കും സിംബാബ്‌വെക്കുമെതിരായ മത്സരങ്ങള്‍ തോറ്റ പാക്കിസ്ഥാന് സെമിയിലെത്താന്‍ നേരിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയും വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ പാക്കിസ്ഥാന് സെമി സാധ്യതയുള്ളു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ