തോല്‍വിക്ക് പിന്നാലെ ലങ്കക്ക് അടുത്ത തിരിച്ചടി, യുവ പേസര്‍ പരിക്കേറ്റ് പുറത്ത്

Published : Oct 16, 2022, 01:35 PM ISTUpdated : Oct 16, 2022, 04:56 PM IST
തോല്‍വിക്ക് പിന്നാലെ ലങ്കക്ക് അടുത്ത തിരിച്ചടി, യുവ പേസര്‍ പരിക്കേറ്റ് പുറത്ത്

Synopsis

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ എത്താനുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയ ഇന്ന് ശ്രീലങ്കയെ 55 റണ്‍സിന് അട്ടിമറിച്ചിരുന്നു. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 29 റണ്‍സെടുത്ത ക്യാപ്റ്റന്ർ ദസുന്‍ ഷനകയാണ് ലങ്കയുടെ ടോപ് സ്കോറര്‍.  

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്ക് അടുത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ യുവ പേസര്‍ ദില്‍ഷന്‍ മധുഷങ്കക്ക് ലോകകപ്പില്‍ കളിക്കാനാവില്ല. ഇടംകൈയന്‍ പേസറായ മധുഷങ്ക ഏഷ്യാ കപ്പിലടക്കം ലങ്കക്കായി മികവ് കാട്ടിയിരുന്നു.

ഏഷ്യാ കപ്പില്‍ അരങ്ങേറിയ മധുഷങ്ക ആറ് മത്സരങ്ങളില്‍ 7.75 ഇക്കോണമിയില്‍ ആറ് വിക്കറ്റ് എടുത്ത് ശ്രീലങ്കയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചരുന്നു. ലഹിരു കുമാരയും പ്രമോദ് മധുഷനും ലങ്കന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ പേസര്‍മാരായുണ്ട്.മധുഷങ്കയെപ്പോലെ ഇടം കൈയന്‍ പേസറാണ് ബിനുര ഫെര്‍ണാണ്ടോ.

ടി20 ലോകകപ്പില്‍ ലങ്കയുടെ ബൗളിംഗ് പ്രതീക്ഷകളിലൊരാളായിരുന്നു മധുഷങ്കക്ക് പകരക്കാരനായി ബിനുര ഫെര്‍ണാണ്ടോയെ ലങ്ക 15 ടീമില്‍ ഉള്‍പ്പെടുത്തി. ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഫെര്‍ണാണ്ടോ ടീമിന്‍റെ ഭാഗമാകും. ശ്രീലങ്കക്കായി ഇതുവരെ ഒമ്പത് ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഫെര്‍ണാണ്ടോ.

വണ്ടര്‍ നമീബിയ! ഏഷ്യന്‍ ചാമ്പ്യന്‍മാരായ ലങ്കയെ 55 റണ്‍സിന് മലര്‍ത്തിയടിച്ചു; ടി20 ലോകകപ്പിന് അട്ടിമറി തുടക്കം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ എത്താനുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയ ഇന്ന് ശ്രീലങ്കയെ 55 റണ്‍സിന് അട്ടിമറിച്ചിരുന്നു. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 29 റണ്‍സെടുത്ത ക്യാപ്റ്റന്ർ ദസുന്‍ ഷനകയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

18ന് യുഎഇക്കെതിരെ ആണ് ശ്രീലങ്കയുടെ അടുത്ത മത്സരം.  20ന് നെതര്‍ലന്‍ഡ്സുമായും ശ്രീലങ്കക്ക് മത്സരമുണ്ട്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക. ഇന്നത്തെ ജയത്തോടെ നമീബിയ സൂപ്പര്‍ 12 ല്‍ എത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 55 റണ്‍സിന്‍റെ കനത്ത തോല്‍വി ശ്രീലങ്കയുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'നാനയും വെള്ളിനക്ഷത്രവുമല്ല, ചെറുപ്പത്തില്‍ ഞാന്‍ വായിച്ചിരുന്നത് ആ പുസ്തകം'; പൃഥ്വിരാജ് പറയുന്നു
കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്‍റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ