'അക്സറിന് സ്ഥാനക്കയറ്റം നല്‍കിയത് ആന മണ്ടത്തരം', ഗംഭീറിനും ടീം മാനേജ്മെന്‍റിനുമെതിരെ തുറന്നടിച്ച് വീണ്ടും ശ്രീകാന്ത്

Published : Oct 21, 2025, 12:13 PM IST
Gautam Gambhir-Kris Srikkanth

Synopsis

നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായും എല്ലാം ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള രാഹുലിനെ ഡഗ് ഔട്ടിലിരുത്തി അക്സറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനമായിരുന്നു. മഴ പലവട്ടം തടസപ്പെടുത്തിയ മത്സരത്തില്‍ 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് അക്സര്‍ പട്ടേല്‍-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ശഭ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിന് പകരം അക്സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആന മണ്ടത്തരമായിരുന്നുവെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

അക്സറിനെ രാഹുലിന് പകരം അഞ്ചാം നമ്പറിലിറക്കിയതിനെ ആന മണ്ടത്തരമെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായും എല്ലാം ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള രാഹുലിനെ ഡഗ് ഔട്ടിലിരുത്തി അക്സറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അക്സര്‍ മികച്ച കളിക്കാരനാണ്. പക്ഷെ പെര്‍ത്തിലെ ബൗൺസുള്ള പിച്ചില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി പതറി നില്‍ക്കുമ്പോള്‍ രാഹുലിനെ പോലൊരു ക്ലാസ് ബാറ്റററെയാണ് ക്രീസിലേക്ക് വിടേണ്ടത് എന്നത് സാമാന്യ യുക്തിയാണ്. ആ സ്ഥാനത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബാറ്റര്‍ ഇരിക്കുമ്പോഴാണ് ഇന്ത്യ അക്സറിനെ പ്രമോട്ട് ചെയ്തത്. അക്സര്‍ പിടിച്ചു നിന്നുവെന്നത് ശരിയാണ്. പക്ഷെ രാഹുലിനെയായിരുന്നു ഇറക്കിയിരുന്നതെങ്കില്‍ ഇന്ത്യക്ക് കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലെത്താമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോഴെ ഇന്ത്യ കളി കൈവിട്ടിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിനെയും ശ്രീകാന്ത് വിമര്‍ശിച്ചു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദനവായിരുന്നു പ്ലേയിംഗ് ഇലനിലെത്തേണ്ടിയിരുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ഹര്‍ഷിത് റാണയെ മൂന്ന് ഫോര്‍മാറ്റിലും ടീമിലെടുത്തിനെതിരെ മുമ്പ് ശ്രീകാന്ത് നടത്തിയ വിമര്‍ശനത്തിന് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ ശ്രീകാന്തിന്‍റെ പേര് പറയാതെ മറുപടി നല്‍കിയിരുന്നു. യുട്യൂബ് വരിക്കാരെ കൂട്ടാനായാണ് ചിലര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്
സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം