ആ നിയോഗം ഉസാമ മിറിന് ലഭിച്ചു! ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ട് പാക് താരം

Published : Oct 27, 2023, 09:24 PM IST
ആ നിയോഗം ഉസാമ മിറിന് ലഭിച്ചു! ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ട് പാക് താരം

Synopsis

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 46.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്.

ചെന്നൈ: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തെ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി പാകിസ്ഥാന്‍ താരം ഉസാമ മിര്‍. ഫീല്‍ഡിംഗിനെ പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തലയ്ക്ക് ഏറ് കൊണ്ടപ്പോഴാണ് മിര്‍ പകരക്കാരനായി ഇറങ്ങിയത്. ആദ്യത്തെ ഓവറില്‍ താരം വിക്കറ്റെടുക്കുകയും ചെയ്തു. റാസി വാന്‍ ഡര്‍ ഡസ്സനെ (21)യാണ് താരം പുറത്താക്കിയത്. മിറിന്റ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു റാസി. ഷദാബിനെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെ മിറിനെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 46.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. മാര്‍ക്കോ ജാന്‍സന് മൂന്ന് വിക്കറ്റുണ്ട്. സൗദ് ഷക്കീല്‍ (52), ബാബര്‍ അസം (50), ഷദാബ് ഖാന്‍ (43) എന്നിവരാണ് പാകിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 

ജാന്‍സനാണ് ഇരുവരേയും മടക്കിയത്. നാലാം വിക്കറ്റില്‍ ബാബര്‍ - മുഹമ്മദ് റിസ്‌വാന്‍ (27 പന്തില്‍ 31) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിസ്‌വാന്‍ ജെറാള്‍ഡ് കോട്‌സീയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. പിന്നീട് പാകിസ്ഥാന്‍ മധ്യനിര ഷംസി തകര്‍ത്തെറിഞ്ഞു. ഇഫ്തിഖര്‍ അഹമ്മദിനെയാണ് (21) ഷംസി ആദ്യം മടങ്ങുന്നത്. പിന്നാലെ ബാബറിനേയും തിരിച്ചയച്ചു. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

ഇതോടെ അഞ്ചിന് 141 എന്ന നിലയിലായി പാകിസ്ഥാന്‍. എന്നാല്‍ ഷദാബിനെ കൂട്ടുപിടിച്ച് ഷക്കീല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷദാബിനെ പുറത്താക്കി കോട്‌സീ ബ്രേക്ക് ത്രൂ നല്‍കി. ഷക്കീലിനെ ഷംസിയും മടക്കി. ഷഹീന്‍ അഫ്രീദിയെ കൂടി പുറത്താക്കി ഷംസി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് നവാസിന്റെ 24 റണ്‍സ് 250 കടക്കാന്‍ സഹായിച്ചു. മുഹമ്മദ് വസീമാണ് (7) പുറത്തായ മറ്റൊരു താരം. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. പാകിസ്ഥാന്‍ ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഒരു തോല്‍വി അവവരുടെ സെമി സാധ്യതകള്‍ പ്രശ്‌നത്തിലാക്കും.

സഞ്ജു സാക്ഷി! ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് റിയാന്‍ പരാഗ്; ബാറ്റിംഗിലും ബൗളിംഗിലും ഉഗ്രന്‍ ഫോം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ