ഗില്‍ മുന്‍ ക്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുന്നു, വിമര്‍ശനവുമായി ഇംഗ്ലണ്ട് താരം, മറുപടിയുമായി അനില്‍ കുംബ്ലെ

Published : Jul 13, 2025, 10:37 AM IST
Shubman Gill-Virat Kohli

Synopsis

ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ അഭിനയം എനിക്കൊട്ടും ഇഷ്ടമായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആക്രമണോത്സുകത കാണിക്കാന്‍ ശ്രമിച്ചതാവും അദ്ദേഹം.

ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍ മൂന്നാം ദിനം അവസാന ഓവറിലെ നാടകീയ സംഭവങ്ങളില്‍ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ട്. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. രണ്ടാമതൊരു ഓവര്‍ കൂടി ബൗള്‍ ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ബോധപൂര്‍വം സമയം പാഴാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഗില്‍ സാക് ക്രോളിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും പരിക്കാണെങ്കില്‍ കയറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഗില്‍ തന്‍റെ മുന്‍ ക്യാപ്റ്റനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ട് പറഞ്ഞു. ക്രോളിക്കെതിരെ നടന്നടുത്ത് വിരല്‍ ചൂണ്ടിയതോടെ ഗില്‍ മാന്യതയുടെ പരിധികളെല്ലാം ലംഘിച്ചുവെന്നും ട്രോട്ട് പറഞ്ഞു. ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ അഭിനയം എനിക്കൊട്ടും ഇഷ്ടമായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആക്രമണോത്സുകത കാണിക്കാന്‍ ശ്രമിച്ചതാവും അദ്ദേഹം. 

 

മുന്‍ ക്യാപ്റ്റനെപ്പോലെ എതിര്‍ ടീമിനെതിരെ ആക്രമണോത്സുകനായി വിരല്‍ ചൂണ്ടി സംസാരിച്ച് എതിരാളികളെ ഭയപ്പെടുത്താനാവും ഗില്‍ ശ്രമിച്ചിരിക്കുക. എന്നാല്‍ അത് ശരിയായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ടീമിന് അതൊരു മോശം സന്ദേശമാണ് നല്‍കുന്നത്. കളിക്കളത്തില്‍ മത്സരക്ഷമത കാണിക്കാം. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മള്‍ അതിനെക്കാള്‍ വളരേണ്ടതുണ്ടെന്നും ട്രോട്ട് പറഞ്ഞു.

 

എന്നാല്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഒരോവര്‍ പോലും നേരിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സഹ കമന്‍റേറ്ററായ അനില്‍ കുംബ്ലെ പറഞ്ഞു. മൂന്ന് ദിവസത്തെ കളി കഴിഞ്ഞപ്പോള്‍ രണ്ട് ടീമിനെയും വ്യത്യസ്തമാക്കുന്ന ഒന്നുമില്ല. അതുകൊണ്ട് തന്നെ മൂന്നാം ദിനം അവസാന സെഷനില്‍ ഒരു ഓവര്‍ പോലും നേരിടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വിക്കറ്റെടുത്തശേഷം ജോഫ്ര ആര്‍ച്ചറുടെ നിരാശയോടെയുള്ള ശരീരഭാഷതന്നെ അതിന് തെളിവാണെന്നും കുംബ്ലെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍