ഇന്ത്യക്കെതിരായ നിര്‍ണായക പോരിനിറങ്ങും മുമ്പ് ഡഗ് ഔട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി പാകിസ്ഥാൻ

Published : Feb 14, 2026, 10:36 PM IST
Pakistan Cricket

Synopsis

പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും സംഘവും പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫെത്തി പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്.

കൊളംബോ: ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് ആവേശത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ പാക് ടീമിൽ പരിഭ്രാന്തി പരത്തി പാമ്പ്. പാകിസ്ഥാൻ ടീമിന്റെ ഡഗൗട്ടിന് സമീപമാണ് ഭീമാകാരനായ പാമ്പിനെ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‌ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ടീം പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം. മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ട് ഒരുക്കുന്നതിനിടെയാണ് പാക് താരങ്ങൾ ഇരിക്കുന്ന ഡഗൗട്ടിന് തൊട്ടടുത്തായി ഒരു വലിയ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അതീവ ജാഗ്രതയോടെ സ്റ്റാഫ് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും സംഘവും പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫെത്തി പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്. പിടികൂടിയ പാമ്പിനെ വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിന് കൈമാറുമെന്ന് സ്റ്റേഡിയം അധികൃതർ അറിയിച്ചു. ഇത് വിഷമില്ലാത്ത ഇനമാണെന്നും ആശങ്കപ്പെടാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

പ്രേമദാസ സ്റ്റേഡിയത്തിൽ പാമ്പ് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായല്ല. ലങ്ക പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടയിലും നേരത്തെ പാമ്പ് ഗ്രൗണ്ടിൽ ഇറങ്ങി കളി തടസപ്പെടുത്തിയിട്ടുണ്ട്.നാളത്തെ മത്സരത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ഗാലറിയിലേക്ക് ഒഴുകിയെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഭവം ആരാധകർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും ഗ്രൗണ്ട് സ്റ്റാഫിന്‍റെ സന്ദർഭോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ കൊളംബോയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടിയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി പാമ്പിനെ കണ്ട വാര്‍ത്തയും വരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സൽമാൻ ആഗക്ക് അത്ര നിർബന്ധമാണെങ്കിൽ അഭിഷേക് കളിക്കും'; ഹസ്തദാനത്തില്‍ സസ്പെന്‍സ് നിലനിർത്തി സൂര്യകുമാർ യാദവ്
കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം