പാകിസ്ഥാനെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കരുത്! പിസിബിക്കെതിരെ ആഞ്ഞടിച്ച് വസീം അക്രം

Published : Jun 29, 2023, 02:06 PM IST
പാകിസ്ഥാനെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കരുത്! പിസിബിക്കെതിരെ ആഞ്ഞടിച്ച് വസീം അക്രം

Synopsis

പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക.

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിന്റെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് എതിരഭിപ്രായങ്ങളുണ്ടായിരുന്നു. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ കളിക്കുന്നതില്‍ അവര്‍ എതിര്‍പ്പ് അറിയിച്ചു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. മത്സരം ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പിന്നാലെ, അഹമ്മാദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയതത്തിലും കളിക്കില്ലെന്ന് പിസിബി വ്യക്തമാക്കിയിരുന്നു. 

പാക് ബോര്‍ഡിന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം. ''നമുക്ക് എന്തെങ്കിലും ഈഗോയുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കണം. സംസാരിച്ച്, വീണ്ടും മുന്നോട്ടുപോവുക. പുതിയ പദ്ധതികള്‍ തയ്യാറാക്കുക. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കേണ്ടത്. പദ്ധതിയിടുന്നതിന് അനുസരിച്ച് അത് തീര്‍പ്പാക്കാനും ശ്രമിക്കുക. പറ്റുന്നില്ലെങ്കില്‍, ഇത്തരത്തിലുള്ള വിലകുറഞ്ഞ കാരണങ്ങള്‍ പറയാതിരിക്കുക. ഇതൊക്കെ ചിരിക്കാനുള്ള കാരണം മാത്രമെ ആവുന്നുള്ളൂ. നമ്മുടെ രാജ്യത്തോടെ സ്‌നേഹം കാണിക്കൂ. അവര്‍ അവരുടെ രാജ്യത്തോട് കാണിക്കുന്നു.'' അത്രയും മാത്രം കണ്ടാല്‍ മതി. അക്രം പറഞ്ഞു.

നേരത്തെ, ഷാഹിദ് അഫ്രീദിയും കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ സ്വന്തം കാണികളുടെ പിന്തുണയോടെ ജയിക്കാനാണ് പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ അഹമ്മദാബാദില്‍ നടത്തുന്നത്. ഈ വെല്ലുവിളി പാകിസ്ഥാന്‍ ഏറ്റെടുക്കണം. സധൈര്യം കളിച്ച് ഇന്ത്യയെ തോല്‍പിച്ച് മറുപടി നല്‍കണം. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോഴാണ് വിജയത്തിന് മധുരം കൂടുകയെന്നും അഫ്രീദി പറഞ്ഞു.

പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവില്‍ 20ന് ഓസ്ട്രേലിയയെ നേരിടും. 23ന് ചെന്നൈയില്‍ പാക് - അഫ്ഗാനിസ്ഥാന്‍ മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാകിസ്ഥാന്‍ നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന പാകിസ്ഥാന്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ നേരിടും.

ഇന്ത്യക്കെതിരെ ജയിക്കുകയല്ല, ലോകകപ്പ് ജയിക്കുകയാണ് ലക്ഷ്യമെന്ന് ഷദാബ് ഖാന്‍

PREV
Read more Articles on
click me!

Recommended Stories

കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ
സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം