ദക്ഷിണാഫ്രിക്കക്കെതിരായ അപ്രതീക്ഷിത തോല്‍വി, കരഞ്ഞുകലങ്ങി ബംഗ്ലാദേശ് വനിതാ താരങ്ങള്‍

Published : Oct 14, 2025, 10:11 AM IST
Bangladesh-women in tears

Synopsis

അവസാന അഞ്ചോവറില്‍ 37 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്ലാര്‍ക്കും മസബാട ക്ലാസും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്നു.

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കൻ വനിതകളോട് വഴങ്ങിയ തോല്‍വിയില്‍ കണ്ണീരണിഞ്ഞ് ബംഗ്ലാദേശ് വനിതാ താരങ്ങള്‍. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയെ 78-5ലേക്ക് തള്ളിയിട്ടിട്ടും ബംഗ്ലാദേശിന് വിജയം പിടിച്ചെടുക്കാനായിരുന്നില്ല. മരിസാ കാപ്പിന്‍റെയും കോളെ ട്രയോണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലായിരുന്നു ദക്ഷിണാഫ്രിക്ക മൂന്നാം ജയം അടിച്ചെടുത്തത്.

 

ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ നദൈന്‍ ക്ലാര്‍ക്ക് ഇന്ത്യക്കെതിരായ മത്സരത്തിലെന്നപോലെ ഫിനിഷറായി ടീമിന്‍റെ വിജയശില്‍പിയായി. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അവസാന അഞ്ചോവറില്‍ 37 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്ലാര്‍ക്കും മസബാട ക്ലാസും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്നു. ഡഗ് ഔട്ടിലിരുന്ന താരങ്ങളും കണ്ണീരണിഞ്ഞ് മുഖം പൊത്തുന്നത് കാണാമായിരുന്നു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ക്യാപ്റ്റൻ നിഗര്‍ സുല്‍ത്താനയും കരഞ്ഞുകൊണ്ടാണ് മറുപടി നല്‍കിയത്.

 

നിര്‍ണായക ക്യാച്ചുകള്‍ നഷ്ടമാക്കിയതാണ് ബംഗ്ലാദേശിന്‍റെ തോല്‍വിക്ക് കാരണമായത്. 49-ാം ഓവറില്‍ ജയത്തിലേക്ക് 8 പന്തില്‍ 9 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നദൈനെ ക്ലാര്‍ക്ക് നല്‍കിയ നിര്‍ണായക ക്യാച്ച് ബംഗ്ലാദേശ് കൈവിട്ടിരുന്നു. കോളെ ട്രയോണ്‍ അര്‍ധസെഞ്ചുറി എത്തുന്നതിന് മുമ്പ് നല്‍കിയ അവസരം ബൗണ്ടറിയില്‍ സുമയ്യയും നഷ്ടമാക്കി. ഇതിന് പുറമെ നിര്‍ണായക സമയത്ത് നിരവധി റണ്ണൗട്ട് അവസരങ്ങളും ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കി. ജയത്തോടെ ദക്ഷിണാഫ്രിക്ക നാലു കളികളില്‍ ആറ് പോയന്‍റുമായി സെമി സാധ്യതകതള്‍ വര്‍ധിച്ചപ്പോള്‍ നാലു കളില്‍ രണ്ട് പോയന്‍റ് മാത്രമുള്ള ബംഗ്ലാദേശിന്‍റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍