മിച്ചല്‍ ഓവനെ കെണിവെച്ച് വീഴ്ത്തിയത് രോഹിത്തിന്‍റെ തന്ത്രം, ഓസീസിന്‍റെ നടുവൊടിച്ച വിക്കറ്റ്

Published : Oct 25, 2025, 02:55 PM ISTUpdated : Oct 25, 2025, 02:56 PM IST
India vs Australia

Synopsis

അഡ്‌ലെയ്ഡില്‍ ഹര്‍ഷിത് റാണയുടെ പന്തുകള്‍ തൂക്കിയടിച്ച് ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയ മിച്ചല്‍ ഓവൻ ക്രീസിലെത്തിയപ്പോള്‍ ഇത്തവണയും പന്തെറിയാനുണ്ടായത് ഹര്‍ഷിത് തന്നെയായിരുന്നു.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ നടുവൊടിഞ്ഞത് മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന മിച്ചല്‍ ഓവന്‍റെ വിക്കറ്റ് വീണതോടെയായിരുന്നു. അതിന് കെണിയൊരുക്കിയതാകട്ടെ മുന്‍ നായകന്‍ രോഹിത് ശര്‍മയും. 34-ാം ഓവറില്‍ 184-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസ് 280ന് മുകളിൽ അനായാസം സ്കോര്‍ ചെയ്യുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്സ് ക്യാരിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ പുറത്താക്കുകയും ടോപ് സ്കോററായ മാറ്റ് റെന്‍ഷാ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തതോടെ കഴി‍ഞ്ഞ മത്സരത്തിലേതുപോലെ കൂപ്പര്‍ കൊണൊലി-മിച്ചല്‍ ഓവന്‍ കൂട്ടുകെട്ടിലായി ഓസീസിന്‍റെ അവസാന പ്രതീക്ഷ. അഡ്‌ലെയ്ഡില്‍ ഹര്‍ഷിത് റാണയുടെ പന്തുകള്‍ തൂക്കിയടിച്ച് ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയ മിച്ചല്‍ ഓവൻ ക്രീസിലെത്തിയപ്പോള്‍ ഇത്തവണയും പന്തെറിയാനുണ്ടായത് ഹര്‍ഷിത് തന്നെയായിരുന്നു.

എന്നാല്‍ പുതുതായി ക്രീസിലെത്തിയ മിച്ചല്‍ ഓവനെതിരെ എങ്ങനെ പന്തെറിയണമെന്ന് ഹര്‍ഷിതിനെ ഉപദേശിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലായിരുന്നില്ല, മുന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി ഗുഡ് ലെങ്ത്തില്‍ എറിഞ്ഞാല്‍ മികച്ച ബൗണ്‍സ് കിട്ടുമെന്ന് ഹര്‍ഷിതിനെ ഉപദേശിച്ചശേഷം രോഹിത് തന്നെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയും ചെയ്തു. രോഹിത് പറഞ്ഞതുപോലെ ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത് പുറത്തേക്ക് പോയ ഹര്‍ഷിതിന്‍റെ പന്തില്‍ ബാറ്റുവെച്ച മിച്ചല്‍ ഓവനെ രോഹിത് സ്ലിപ്പില്‍ അനായാസം കൈയിലൊതുക്കി.

 

മിച്ചല്‍ ഓവന്‍റെ വിക്കറ്റ് വീണതോടെ 280 കടക്കുമെന്ന് തോന്നിച്ച ഓസീസ് 250 പോലും കടക്കാതെ ഓള്‍ ഔട്ടായി. മിച്ചല്‍ ഓവന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും കൂടി മടങ്ങിയതോടെ 201-7ലേക്ക് വീണ ഓസീസിനെ നഥാന്‍ എല്ലിസിന്‍റെയും(16), കൂപ്പര്‍ കൊണോലിയുടെയും(23) ചെറുത്തുനില്‍പ്പാണ് 236ല്‍ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും
'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്