
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, തന്റെ ഫീല്‍ഡിങ് മികവിലൂടെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍. ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ലോര്‍ഡ്സ് മൈതാനത്ത് അവിശ്വസനീയമായ ഫീല്‍ഡിങ് പ്രകടനമാണ് 39-കാരനായ രോഹിത് കാഴ്ചവെച്ചത്.
ഇന്നിംഗ്‌സിന്റെ 42-ാം ഓവറിലായിരുന്നു മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ ജോ റൂട്ട് അടിച്ച പന്ത് ബൗണ്ടറിയിലേക്ക് കുതിക്കവെ, ഡീപ് പോയിന്റില്‍ നിന്ന് അതിവേഗം ഓടിയെത്തിയ രോഹിത് ഡൈവ് ചെയ്ത് പന്ത് തടഞ്ഞിട്ടു. തീര്‍ച്ചയായും നാല് റണ്‍സ് ലഭിക്കേണ്ടിടത്ത് വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രോഹിത് നടത്തിയ ഈ പ്രകടനം ലോര്‍ഡ്സിലെ കാണികളെ ആവേശത്തിലാക്കി. സ്റ്റേഡിയം മുഴുവന്‍ 'രോഹിത്, രോഹിത്' എന്ന ആരവങ്ങളോടെയാണ് നായകന്റെ സമര്‍പ്പണത്തെ വരവേറ്റത്. വീഡിയോ...
Rohit Sharma with a spectacular effort in the field 😍
Watch #ENGvIND 3rd ODI, LIVE NOW on Sony Sports Network TV channels.#SonySportsNetwork #MamlaPersonalHai #ExtraaaInnings pic.twitter.com/1Vhrs6ycRZ— Sony Sports Network (@SonySportsNetwk) July 19, 2026
താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് പലപ്പോഴും ഉയര്‍ന്നു വരാറുള്ള ചര്‍ച്ചകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ഡൈവിംഗ് സേവ്. പ്രായം കേവലം ഒരു അക്കം മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത്തിന്റെ ഈ പോരാട്ടവീര്യം. ഫീല്‍ഡിംഗില്‍ മാത്രമല്ല, ബൗണ്ടറി ലൈനിലെ സുപ്രധാനമായ ക്യാച്ചിലൂടെയും രോഹിത് ഇന്ത്യക്ക് തുണയായി. സെഞ്ചുറിക്ക് തൊട്ടടുത്തെത്തി നില്‍ക്കെ (91 റണ്‍സ്) ജേക്കബ് ബെഥെല്‍ അടിച്ച ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കി രോഹിത് ഇന്ത്യക്ക് നിര്‍ണായകമായ ബ്രേക്ക്ത്രൂ നല്‍കി. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബെഥെല്ലിന്റെ പുറത്താകല്‍ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
ഈ പരമ്പരയ്ക്ക് ശേഷം രോഹിത് വിരമിക്കുമെന്ന തരത്തില്‍ വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇതെല്ലാം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം 11, 26 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ മാത്രമാണ് രോഹിത്തിന് നേടാനായതെങ്കിലും, മൂന്നാം ഏകദിനത്തിലെ ഫീല്‍ഡിങ് പ്രകടനം താന്‍ ഇപ്പോഴും ടീമിന് മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!