വെറുതെയല്ല ബാബർ വിളിച്ചിട്ടും സിംഗിള്‍ ഓടാതിരുന്നത്, പിന്നീട് നേരിട്ട 5 പന്തില്‍ സ്റ്റീവ് സ്മിത്ത് അടിച്ചത് 6,6,6,6,4

Published : Jan 17, 2026, 12:46 PM IST
Steve Smith

Synopsis

ഒരു വാലറ്റക്കാരനോടെന്ന പോലെ സ്മിത്ത് തന്നോട് പെരുമാറിയതില്‍ ബാബര്‍ ശരിക്കും കലിപ്പിലായിരുന്നുവെന്ന് മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

സിഡ്നി:ബിഗ് ബാഷ് ലീഗില്‍ സിഡ്സി സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരത്തിനിടെ സിക്സേഴ്സ് താരമായ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്‍റെ നടപടി ബാബറിനെ ചൊടിപ്പിച്ചെങ്കിലും പിന്നാലെ സ്മിത്ത് നടത്തിയത് ബാറ്റിംഗ് വെടിക്കെട്ട്. ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പതിനൊന്നാം ഓവറിലെ അവസാന പന്തിലായിരുന്നു 38 പന്തില്‍ 47 റണ്‍സുമായി ക്രീസില്‍ നിന്ന ബാബറിന് ഉറപ്പായ സിംഗിള്‍ സ്മിത്ത് നിഷേധിച്ചത്. സിംഗിളെടുത്തിരുന്നെങ്കില്‍ ബാബറിന് അടുത്ത ഓവറില്‍ അര്‍ധസെഞ്ചുറി തികയ്ക്കാമായിരുന്നു.

ബാബര്‍ ലോംഗ് ഓണിലേക്ക് പന്തടിച്ചെങ്കിലും സ്ട്രൈക്ക് കിട്ടാനായി സ്മിത്ത് സിംഗിള്‍ ഓടാതിരുന്നു. ഇതിന് പിന്നാലെ ബാബര്‍ കലിപ്പനായി പ്രതികരിച്ചെങ്കിലും സ്മിത്ത് അടുത്ത ഓവറില്‍ പവര്‍ സര്‍ജ്(രണ്ടാം പവര്‍ പ്ലേ) എടുക്കുകയാണെന്ന് വിശദീകരിക്കുന്നതും കാണാമായിരുന്നു. എന്നാല്‍ ഒരു വാലറ്റക്കാരനോടെന്ന പോലെ സ്മിത്ത് തന്നോട് പെരുമാറിയതില്‍ ബാബര്‍ ശരിക്കും കലിപ്പിലായിരുന്നുവെന്ന് മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സ്മിത്തിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു റിയാന്‍ ഹാര്‍ഡ്‌ലി എറിഞ്ഞ അടുത്ത ഓവറിലെ പ്രകടനം.

ഹാഡ്‌ലിയുടെ അടുത്ത നാലു പന്തുകളും സിക്സിന് പറത്തിയ സ്മിത്ത് ഇതില്‍ ഒരെണ്ണം 107 മീറ്റര്‍ അകലത്തിലേക്ക് പറത്തി. നോ ബോളായ അഞ്ചാം പന്തില്‍ സ്മിത്ത് ബൗണ്ടറി അടിച്ചു. അടുത്ത പന്ത് വീണ്ടും വൈഡായി. ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് കൂടി നേടി ബിഗ് ബാഷ് ചരിത്രത്തിൽ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും ഹാഡ്‌ലിക്ക് സ്മിത്ത് സമ്മാനിച്ചു. ഹാഡ്‌ലിയുടെ ഓവര്‍ തുടങ്ങുമ്പോള്‍ 28 പന്തില്‍ 58 റണ്‍സായിരുന്ന സ്മിത്ത് ആ ഓവര്‍ കഴിഞ്ഞപ്പോൾ 35 പന്തില്‍ 88ലെത്തി. പതിമൂന്നാം ഓവറിലെ ആദ്യ പന്തേ നേരിട്ട ബാബര്‍ അസമാകട്ടെ മക് ആന്‍ഡ്ര്യൂവിന്‍റെ പന്തില്‍ ബൗള്‍ഡായി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാതെ മടങ്ങി.

 

പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്ബാബര്‍ മടങ്ങിയശേഷവും അടി തുടര്‍ന്ന സ്മിത്ത് നേരിട്ട അടുത്ത പന്തില്‍ സിക്സും പിന്നാലെ ഫോറും നേടി. 41 പന്തില്‍ സെഞ്ചുറി തികച്ച സ്മിത്ത് അടുത്ത പന്തില്‍ പുറത്തായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തണ്ടര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സടിച്ചപ്പോള്‍ സിക്സേഴ്സ് 17.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെറുതെ ഷോ കാണിക്കാന്‍ പോയി പണി മേടിച്ച് പാക് യുവതാരം, വിക്കറ്റ് കീപ്പറെ വെല്ലുവിളിച്ച് ഒടുവില്‍ റണ്ണൗട്ടായി പുറത്ത്
ഇതാര് ഇന്ത്യൻ ഹെഡോ....18 ഫോറും മൂന്ന് സിക്സുമായി നിറഞ്ഞാടി വിശ്വരാജ് ജഡേജ, 165 നോട്ടൗട്ട്, ഇനി കളി ഫൈനലിൽ