ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ വിട്ടാല്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ അനുഭവമാകുമെന്ന് ദ്രാവിഡ്

Published : Nov 10, 2022, 10:59 PM IST
ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ വിട്ടാല്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ അനുഭവമാകുമെന്ന് ദ്രാവിഡ്

Synopsis

നമ്മള്‍ ലക്ഷ്യമിട്ടതില്‍ നിന്ന് 15-20 റണ്‍സ് കുറച്ചെ നേടാനായുള്ളു. എങ്കിലും കളിയുടെ അവസാനം ഹാര്‍ദ്ദിക്കിന്‍റെ ബാറ്റിംഗ് ഉജ്ജ്വലമായിരുന്നു. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് നമ്മള്‍ ലക്ഷ്യമിട്ടതിലും കുറവെ നേടാനാവുള്ളു എന്നായിരുന്നു. പക്ഷെ ഹാര്‍ദ്ദിക് നന്നായി ഫിനിഷ് ചെയ്തു.

അഡ‍്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തീര്‍ത്തും നിഷ്പ്രഭരാക്കിയെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ തോല്‍വിയെ വന്‍ തകര്‍ച്ചയായി കാണാനാവില്ലെന്നും ഇന്നത്തെ ദിവസം ഇംഗ്ലണ്ടായിരുന്നു മികച്ച ടീമെന്നും കളിയുടെ എല്ലാ മേഖലകളിലും അവര്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയെന്നും ദ്രാവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നമ്മള്‍ ലക്ഷ്യമിട്ടതില്‍ നിന്ന് 15-20 റണ്‍സ് കുറച്ചെ നേടാനായുള്ളു. എങ്കിലും കളിയുടെ അവസാനം ഹാര്‍ദ്ദിക്കിന്‍റെ ബാറ്റിംഗ് ഉജ്ജ്വലമായിരുന്നു. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് നമ്മള്‍ ലക്ഷ്യമിട്ടതിലും കുറവെ നേടാനാവുള്ളു എന്നായിരുന്നു. പക്ഷെ ഹാര്‍ദ്ദിക് നന്നായി ഫിനിഷ് ചെയ്തു. ജോസ് ബട്‌ലര്‍ അപകടകാരിയാണെന്ന് നമുക്കെല്ലാം അറിയാം. ഹെയ്ല്‍സി‌നൊപ്പം ചേര്‍ന്ന ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ ആവശ്യമായ റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

'രാഹു'കാലം മാറാതെ രാഹുലും ഇന്ത്യയും, എയറില്‍ കയറ്റി ആരാധകര്‍

ഇന്ത്യ സെമിയിലെത്തിയെങ്കിലും ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തെ വിലയിരുത്താനായിട്ടല്ലെന്നും മത്സരം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ വിലയിരുത്തുന്നത് ശരിയല്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യ കളിക്കാര്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള സാധ്യത ദ്രാവിഡ് പൂര്‍ണായും തള്ളിക്കളയുകയും  ചെയ്തു.

ഇന്ത്യക്ക് രഞ്ജി ട്രോഫി ഉള്‍പ്പെടെ തിരിക്കേറിയ ആഭ്യന്തര സീസണാണുള്ളത്. യുവതാരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ പോയാല്‍ അത് ആഭ്യന്തര ക്രിക്കറ്റിനെ അത് പ്രതികൂലമായി ബാധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ മികവ് കാട്ടിയില്ലെങ്കില്‍ അത് ആത്യന്തികമായി ടെസ്റ്റ് ക്രിക്കറ്റിനെയാവും ബാധിക്കുക്കയെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലെ എന്നും ദ്രാവിഡ് ചോദിച്ചു.

ടീമില്‍ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്‍മാരുണ്ടായാല്‍ ഇങ്ങനെയിരിക്കും; തുറന്നടിച്ച് ജഡേജ

ഇന്ന് നടന്ന ടി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഞായഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന