
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പത്തുവയസുകാരന് ക്രൂര മര്‍ദനം. വീട്ടിലെ ഡ്രൈവറാണ് നാലുമാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കൂട്ടി പൊലീസിൽ പരാതി നൽകി. കേസില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിപിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യാത്തിൽ വിട്ടു.
കഴിഞ്ഞ 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് അടിക്കുന്ന കാര്യംരം അച്ഛനും അമ്മയും അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോഴാണ് വീട്ടിലെ ഡ്രൈവർ നാല് മാസമായി മർദ്ദിക്കുന്നകാര്യം കുട്ടി പറയുന്നത്. ഡോക്ടര്‍മാര്‍ പരിശോധിച്ചതോടെ കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ ക്ഷതങ്ങള്‍ കണ്ടെത്തി. പേടി കാരണം പറയാതിരുന്നതെന്ന് കുട്ടി
വിപിന്റെ കുടുംബത്തില്‍ എല്ലാവരും കോവിഡ് ബാധിച്ച് മരിച്ചു. ഈ അവസ്ഥയിലുഒള്ള സഹതാപം കൊണ്ടു കൂടിയാണ് വിപിനെ ഈ വീട്ടില്‍ ഡ്രൈവറായി ജോലിക്കെടുത്തത്.
രണ്ടാഴ്ച മുമ്പ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. പതിനാല് ദിവസത്തിന് ശേഷമാണ് ഡ്രൈവറായ വിപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാണ് പോലീസ് ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലുമാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam