ഓടുന്ന കാറില്‍ 19 കാരി അഞ്ച് മണിക്കൂര്‍ കൂട്ട ബലാത്സംഗത്തിനിരയായി; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ല

Published : Nov 05, 2019, 03:35 PM IST
ഓടുന്ന കാറില്‍ 19 കാരി അഞ്ച് മണിക്കൂര്‍ കൂട്ട ബലാത്സംഗത്തിനിരയായി; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ല

Synopsis

ബലാത്സംഗം ചെയ്തവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണ്. 

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ മൂന്ന് പേര്‍ ബലാത്സംഗം ചെയ്തു.  അഞ്ച് മണിക്കൂറാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അന്നുതന്നെ പേര് സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. കോച്ചിംഗ് സെന്‍ററില്‍നിന്ന് നടന്നു  വരുമ്പോഴാണ് വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് കണ്ണുകെട്ടി കാറിനുള്ളില്‍വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അഞ്ച് മണിക്കൂറാണ് പെണ്‍കുട്ടി ക്രൂരതക്കിരയായത്. രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിട്ടു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി അന്നുതന്നെ പരാതി നല്‍കി. തന്നെ ബലാത്സംഗം ചെയ്തവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണ്. എന്നാല്‍, കോടതി അവധിയായതിനാല്‍ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്