
കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മുന്നില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 20 കാരനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കത്വയില്‍ എട്ട് വയസ്സുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വന്‍ വിവാദമായ സംഭവമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam