'യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ'; യുവാക്കൾ പിടിയിൽ

Published : Jun 12, 2024, 09:50 PM ISTUpdated : Jun 12, 2024, 09:51 PM IST
'യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ'; യുവാക്കൾ പിടിയിൽ

Synopsis

'20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കസസ്റ്റിഡിയിലെടുത്തിട്ടുണ്ട്.'

മാനന്തവാടി: കര്‍ണാടക-കേരള അതിര്‍ത്തി ചെക്കുപോസ്റ്റ് ആയ ബാവലിയില്‍ എക്സൈസിന്റെ എം.ഡി.എം.എ വേട്ട. 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ നിയാസ് (30), മാട്ടൂല്‍ സെന്‍ട്രല്‍ ഇട്ട പുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്. 

ബംഗളൂരുവില്‍ നിന്ന് കാറില്‍ കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനക്കായാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പിടിയിലായ യുവാക്കള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയായ നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52.34 ഗ്രാം എം.ഡി.എം.എയും ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായിരുന്നു 2.05 ഗ്രാം എം.ഡി.എം.എ. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്നാണ് എക്സൈസിന്റെ നിഗമനം. 

പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രജിത്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, കെ.കെ. അജയകുമാര്‍, ഇ. അനുപ്, എ.സി. പ്രജിഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ്്, പി.കെ. ചന്ദ്രന്‍, ഇ.വി. ശിവന്‍, എക്സൈസ് ഡ്രൈവര്‍പ. ഷിംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

'കാലവർഷം ശക്തി പ്രാപിച്ചില്ല'; കെ.എസ്.ഇ.ബി ജലസംഭരണികളിൽ പ്രതീക്ഷിച്ച ജലനിരപ്പ് വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത യുവതിയുടെ മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി