
കൊച്ചി: എറണാകുളം പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ വൃദ്ധനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കൊമ്പനാട് സ്വദേശി ലിന്‍റോ, ഓലിപ്പാറ ഈസ്റ്റ് ഐമുറി സ്വദേശി സഞ്ജു എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേ ഐമുറി സ്വദേശി തേരോത്തുമല വേലായുധനെ (65) ഇന്നലെയാണ് കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു കൊലപാതകം. വീടിന് സമീപത്ത് വെച്ചാണ് വേലായുധന് വെട്ടേറ്റത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്‍റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുൻപ് ലിന്‍റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വേലായുധന്‍റെ മകന്‍റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴായിരുന്നു ഇത്. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തിയെടുത്ത് ലിന്‍റോയെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തന്നെ വെട്ടിയ വേലായുധന്‍റെ കൈവെട്ടുമെന്ന് പല തവണ ലിന്‍റോ വേലായുധനെ ഭീഷണിപെടുത്തിരുന്നതായും പൊലീസ് പറയുന്നു. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിന്‍റോ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam