
കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കാസർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസിൽ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവർ ആണ് മുരളി. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്‍റെ അച്ഛൻ ശാസ്ത ഗംഗാധരന്റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
നേരത്തെ കേസിൽ ഏഴ് പേർ അറസ്റ്റിലായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം നിലനിൽക്കെയാണ് ഒരാൾ കൂടി കസ്റ്റഡിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam