മ്യൂസിയം വളപ്പില്‍ സ്ത്രീക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിയെ പിടികൂടാതെ പൊലീസ്

Published : Oct 28, 2022, 11:40 AM ISTUpdated : Oct 28, 2022, 11:43 AM IST
മ്യൂസിയം വളപ്പില്‍ സ്ത്രീക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിയെ പിടികൂടാതെ പൊലീസ്

Synopsis

ജാമ്യം ലഭിക്കുന്ന വകുപ്പാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പൊലീസിൽ നിന്നും നീതി കിട്ടുന്നില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ വെച്ച് സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ സ്ത്രീക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പിടികൂടാൻ സ്ത്രീ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. 

പൊലീസിൽ നിന്നും നീതി കിട്ടുന്നില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീയെ അതിക്രമിക്കാൻ ശ്രമിച്ചെന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഉപദ്രവിച്ച കാര്യം അറിയിച്ചിട്ടും പൊലീസ് ഉടൻ നടപടിയെടുത്തില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. ആക്രമിച്ച ആളുടെ പുറകെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഉടനെ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും ഉടൻ നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. പ്രതി വാഹനത്തിലാണ് വന്നതെന്നും വാഹനത്തിന്‍റെ നമ്പര്‍ പിന്തുടര്‍ന്ന് പ്രതിയെ കൂടികൂടാനും പൊലീസ് ശ്രമിച്ചില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്